Showing posts with label കേശവന്റെ വിലാപങ്ങള്‍. Show all posts
Showing posts with label കേശവന്റെ വിലാപങ്ങള്‍. Show all posts

Saturday, November 15, 2008

SMS രാജിക്കത്ത്‌

SMS രാജിക്കത്ത്‌ ചരിത്രത്തിലാദ്യമാണോ ആവോ. സാഹിത്യഅക്കാദമി പ്രസിഡണ്ട്‌ എം. മുകൂന്ദന്‍ എസ്‌.എം.എസ്‌ വഴി സാംസ്‌കാരിക മന്ത്രിക്ക്‌ രാജി സമര്‍പ്പിച്ചത്രെ. കേമം തന്നെ കെങ്കേമം. മലയാളിക്കേതായാലും ഈ ഉത്തരാധുനിക രാജിക്കത്ത്‌ പുതുമയുള്ളതു തന്നെ. മേതില്‍ രാധാകൃഷ്‌ണന്‍ പോലും ഞെട്ടി എന്നാണ്‌ കേള്‍ക്കുന്നത്‌.

Saturday, November 8, 2008

കേശവന്റെ വിലാപങ്ങള്‍

താഹ മാടായിക്കൊപ്പം 'പച്ചകുതിര'പ്പുറത്തു കയറിയപ്പോള്‍
സാക്ഷാല്‍ മുകുന്ദന്‍ തമ്പുരാന്‌ തോന്നിയത്രെ ;
കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍
കാലഹരണപ്പെട്ട കാലത്തിന്റെ പുണ്യവാളനാണെന്ന്‌


പിന്നെ പിണറായി പുതിയ കാലത്തിന്റെ പ്രവാചകനുമായി।

ഇക്കേശവന്റെ വിലാപത്തിന്റെ ഗതി അന്നേ പലരും പറഞ്ഞതാ।
ആരു ചെവിക്കൊള്ളാന്‍, ചെമ്പുതകിടില്‍ തീര്‍ത്ത ഇഎം.എസ്സിന്റെ
ശില്‍പമായിരുന്നല്ലൊ മുഖപടം।
ആ മുഖപടത്തിനുള്ളില്‍ മാറാത്ത മുകുന്ദന്‍ മാറിയ കാലത്തെ
മാര്‍ക്‌സിസ്റ്റുകളെ കുരങ്ങു കളിപ്പിച്ചത്‌ ആരറിഞ്ഞു ?

ഒരു കാലത്ത്‌ മുകുന്ദനെയും ടി. പത്മനാഭനേയും
കമ്മ്യൂണിസ്റ്റു വിരുദ്ധനായാണ്‌
മലയാളി കമ്മ്യൂണിസ്റ്റുകള്‍ കക്ഷി ചേര്‍ത്തത്‌
അരാജകവാദി, യുവാക്കളെ മയക്കുമരുന്നിലേക്കാകര്‍ഷിപ്പിച്ച്‌
വഴി തെറ്റിക്കുന്നവന്‍ എന്നീ പഴികള്‍ വേറേയും

മുകുന്ദനും ടി.പത്മനാഭനും നിന്നിടത്തുനിന്നും തരിമ്പും ചലിച്ചിട്ടുമില്ല
മറുകണ്ടം ചാടിയതും മാറിയതും മാര്‍ക്‌സിസ്റ്റുകളാണെന്ന്‌
മുകുന്ദനും വരികള്‍ക്കിടയിലൂടെ വിലപിക്കുന്നു

ടി.പത്മനാഭനാവട്ടെ ദൂര്‍ഭൂതത്തെ എം.എന്‍.വിജയനില്‍
ആവാഹിച്ച്‌ ശേഷം നദിയിലൊഴുക്കി


പിന്നീടു വന്ന, കൂട്ടത്തില്‍ വായിക്കാന്‍, ഈ വിഷയത്തെക്കുറിച്ച്‌ മറ്റു ചിലരുടെ പോസ്‌റ്റുകള്‍ :