Tuesday, November 25, 2008

ഈഴവനും നായരും ആകാശത്തേക്ക്‌ അക്ഷരങ്ങള്‍ എറിയുമ്പോള്‍

ഞാന്‍ ജനിച്ചത്‌ ഒരു ഈഴവ കുടുംബത്തില്‍. മൂന്നു തലമുറകള്‍ക്കപ്പുറമുള്ള എന്റെ പിതാമഹന്‍ ഒരു തേങ്ങാകച്ചവടക്കാരനായിരുന്നു. പെട്ടിയിലാക്കിയ പണം കൊണ്ട്‌ നാട്ടില്‍ കുറെ നെല്ലു വിതക്കുന്ന നിലവും തെങ്ങിന്‍ തോപ്പും വാങ്ങിച്ചു കൂട്ടി. മക്കളും മക്കളുടെ മക്കളുമായി വലിയ കുടുംബം. നാട്ടില്‍ പേരും പെരുമയും. അദ്ദേഹത്തിന്റെ മരണശേഷം, വേണ്ടത്ര സ്വത്തും സമ്പാദ്യവുമുണ്ടായതിനാലാവാം കുടുംബത്തില്‍ നിരന്തരം കശപിശ തന്നെ. പരസ്‌പരം ശത്രുക്കളെ പോലെ സഹോദരങ്ങള്‍ പെരുമാറി. ഒരടി മണ്ണിനോ ഒരു തെങ്ങിനോ വേണ്ടി പട പൊരുതി. കുട്ടികളായ ഞങ്ങള്‍ ആകെ അന്ധാളിപ്പിലായി. ശത്രുക്കളായ പിതാക്കന്‍മാരുടെ പുത്രന്‍മാര്‍ സുഹൃത്തുകളായി, കുറേയൊക്കെ പക്വത നേടാനും വലിയവരെ നിയന്ത്രിക്കാനും ശ്രമിച്ചു. പലപ്പോഴും പരിഹസിച്ചുനോക്കി. പ്രയാധിക്യത്തിന്റെ അഹന്തക്കുമുമ്പില്‍ ഞങ്ങള്‍ അമ്പേ കീഴടങ്ങി.

ഇങ്ങിനെയൊക്കെയായിരുന്നു ചരിത്രം എന്നു മാത്രം പറയട്ടെ. പറയാന്‍ തുടങ്ങിയത്‌ എന്റെ ഒരു പാപ്പനെ(അച്ഛന്റെ അനുജന്‍) പറ്റിയാണ്‌. മൂപ്പര്‍ക്കും പണി പലചരക്ക്‌-തേങ്ങാ കച്ചവടം തന്നെ. കച്ചവടത്തിനൊപ്പം വരാന്തയിലെ സിമന്റു തിണ്ണയിലേക്ക്‌ ആളേ കൂട്ടാനുള്ള എല്ലാ തന്ത്രങ്ങളും മൂപ്പര്‍ക്കറിയാം.

തിരക്കില്ലാത്ത നേരത്ത്‌, സഹപാഠിയായിരുന്ന നായരുടെ മകനെപ്പറ്റി എന്തെങ്കിലും കുറ്റവും കുറവും വിളമ്പിയാല്‍ പാപ്പന്റെ കയ്യില്‍ നിന്നും ഞങ്ങള്‍ക്ക്‌ മിഠായി ലഭിക്കുമായിരുന്നു. ഇതൊരു തന്ത്രമാക്കി ഞങ്ങള്‍ പല നാടകങ്ങളും കളിക്കും. പീടിക (കച്ചവടമുറി)ക്കു മുമ്പിലുള്ള ഇടവഴിയില്‍ പരസ്‌പരം ഒരു അഡ്‌ജസ്റ്റ്‌മെന്റായി നായരുകുട്ടിയുമായി തല്ലൂ കൂടും. കുപ്പായ പോക്കറ്റ്‌ കീറിയാലും കുടുക്ക്‌ (ബട്ടണ്‍) പോയാലും, അടികൂടിയതിന്‌ ചീത്ത (വഴക്ക്‌) കേള്‍ക്കുമെങ്കിലും പുതിയ തുണി പാപ്പന്റെ വക.

സ്ഥലത്തെ തെയ്യം നടക്കാറുള്ള ഒരു ചെറുക്ഷേത്രത്തിന്റെ കമ്മിറ്റി ഭാരവാഹാണ്‌ മൂപ്പര്‍. തെയ്യം നടക്കാറുള്ള ദിവസവും നാട്ടിലെ കല്ല്യാണവീടുകളിലും ആളു കൂടുന്നിടത്തുമാണ്‌ മൂപ്പര്‌ പവറ്‌ കാണിക്കുക. വിശേഷദിവസങ്ങളില്‍ കട പൂട്ടി സില്‍ക്ക്‌ കുപ്പായവും സില്‍ക്കുമുണ്ടും നല്ല ഉയരമുള്ള കറുത്ത ചെരുപ്പും അണിഞ്ഞാണ്‌ മൂപ്പരുടെ എഴുന്നള്ളത്ത്‌. തെയ്യം കെട്ടുകാരന്റെ മുമ്പില്‍ കൈ കെട്ടി ഞെളിഞ്ഞു നില്‍ക്കും. ഉയരം കുറവായതിനാല്‍ കൃത്രിമമായി അതുണ്ടാക്കാന്‍ വൃഥാ ശ്രമിച്ചു നോക്കും, കാല്‍ വിരലുകളില്‍ നിന്ന്‌ ഉയരം കൂട്ടി നോക്കും. മൂപ്പരുടെ മകനടക്കമുള്ള, ഞങ്ങള്‍ മാറി നിന്ന്‌ ഇക്കളികളൊക്കെ കണ്ട്‌ വാപൊത്തി ചിരിക്കും.

സില്‍കു കുപ്പായം അണിയുന്നതും ഞെളിയുന്നതും നാട്ടിലെ നായന്‍മാരെ തോല്‍പ്പിക്കാനാണത്രെ. മാന്യദേഹം ഇദ്ദേഹമാണെന്നറിയിക്കാന്‍ എന്തും ത്യജിക്കും. ഏതെങ്കിലും നായര്‍ പൊതുകാര്യങ്ങളെക്കുറിച്ച്‌ ഒരഭിപ്രായം പറഞ്ഞാല്‍ അതങ്ങിനെയല്ലെന്ന്‌ സ്ഥാപിച്ചെടുക്കാന്‍ വല്ലാതെ പാടു പെടും. നാട്ടുകാര്‍ക്കിതൊക്കെ ഒരു രസമാണ്‌. ചിലപ്പോള്‍ മൂപ്പരെയിട്ട്‌ കുരങ്ങു കളിപ്പിക്കും. പലപ്പോഴും അക്കിടി പറ്റും. ഈഴവ മഹത്വം വിളമ്പുന്ന എന്തെല്ലാമോ ഫിലോസഫികള്‍ തട്ടിമൂളിക്കും (കേരളം ഈഴവരുടേതാണത്രേ, മറ്റുള്ളവരെല്ലാം കയ്യേറ്റക്കാരാണെന്ന കണ്ടെത്തലുകളെല്ലാം കേട്ട്‌ ഞങ്ങള്‍ കുട്ടികള്‍ ആത്മാഭിമാനകളാവാറുണ്ടായിരുന്നു.) സ്വന്തം മഹത്വം വിളമ്പാന്‍ അന്യരുടെ കുറ്റങ്ങള്‍ ഏറെ പറയും. ഈഴവകുടുംബത്തില്‍ അച്ഛന്‍മാര്‍ക്കുള്ള പ്രാധാന്യം, നായന്‍മാരുടെ ഇടയിലെ തകരാറുപിടിച്ച തറവാട്ടമ്മരീതി, നമ്പൂതിരിമാരുടെ സംബന്ധം അങ്ങിനെ അങ്ങിനെ.... ഈഴവ മഹത്വം പറയുമ്പോള്‍ തന്നെ സ്വന്തം ജേഷ്ടനേയും അനുജനേയും കുറ്റപ്പെടുത്താനും ചീത്തവിളിക്കാനും മൂപ്പര്‌ സമയം കണ്ടെത്തും.

ഇതൊക്കെ പറയുന്നത്‌ കാലത്തിന്‌ യോജിക്കാത്ത ഇത്തരം കോപ്രായങ്ങളുമായി മനുഷ്യന്‍ ഇന്നും ജീവിക്കുന്നു എന്നത്‌ വല്ലാതെ ഭയപ്പെടുത്തുന്നു എന്ന കാര്യം സൂചിപ്പിക്കാനാണ്‌. നേരത്തെ പറഞ്ഞ പാപ്പനെപോലെ ഒരാള്‍, ജാതിക്കോമരമായി, ബൂലോഗമാഷായി, മുനയുള്ള, മുള്ളുള്ള, ചൂരല്‍ വാക്കുകള്‍ ഉപയോഗിക്കുന്നു. ലജ്ജ തോന്നുന്നു ഈ മനുഷ്യനെ ചൊല്ലി. (http://chithrakaran.blogspot.com/)

സ്വന്തം പോസ്‌റ്റില്‍ ഇട്ട ഒരു മറുപടികമന്റു നോക്കൂ : http://nisaram.blogspot.com/2008/11/blog-post_24.html


ചിത്രകാരന്‍chithrakaran said...
ബ്ലോഗിലെ മര്യാദകളറിയാത്ത ശ്രീയെസെ...
മഹാമനസ്ക്കനായ നിന്റെ അമ്മയുടേയും അച്ചന്റേയും പേരുകള്‍ വിരോധമില്ലെങ്കില്‍ അറിയിക്കുക.അമ്മ ഇപ്പോഴും പഴയ ശൂദ്ര പാരംബര്യമൊക്കെ പുലര്‍ത്തുന്നുണ്ടൊ? നിലവിലുള്ള അച്ചന്‍ എന്നു വിശ്വസിക്കപ്പെടുന്ന ആള്‍ നായരോ നംബൂതിരിയോ? അയാളുടെ അഭിമനകരമായ പേര്‍?
നിനക്കു പെങ്ങള്‍മാര്‍ എത്ര പേരുണ്ട് ? അവര്‍ വയസ്സറിയിച്ചപ്പോല്‍ സവര്‍ണ്ണ ബ്രാഹമണ വ്യവസ്ഥിതിയുടെ ആചാരവിശ്വാസപ്രകാരം സ്ഥലത്തെ ബ്രാഹ്മണ ഗൃഹത്തില്‍ പോയി പെണ്ണ് സംബന്ധത്തിന് റെഡിയായി എന്ന് അറിയിക്കല്‍ ചടങ്ങ് നിന്റെ പിതാവായ പിള്ള(?) അനുഷ്ടിക്കുകയുണ്ടായോ? നിന്റെ ഭാര്യക്ക് ഇപ്പോഴും ബ്രാഹ്മണ സംബന്ധം അനുവദിച്ചിട്ടുണ്ടോ ? കുടുംബത്തില്‍ സംബന്ധം എന്ന ബ്രാഹ്മണ ലൈംഗീക സേവനങ്ങള്‍ ഇപ്പോഴും നല്‍കിപ്പോരുന്ന കുലിന നായര്‍ തറവാടു തന്നെയാണോ ഇപ്പോഴും താങ്കളുടേത്? അതോ അതെല്ലാം നിര്‍ത്തി , ഐടി കൂലിപ്പണി മാത്രമാക്കിയോ ?
തുടങ്ങിയ താങ്കളുടെ കുടുംബത്തിലെ പൂര്‍ണ്ണ വിവരങ്ങളെല്ലാം ബ്ലോഗിലൂടെ ലഭ്യമാക്കിയാല്‍ പഴയ ഭക്തിപ്രസ്ഥാന കാലഘട്ടം തന്നെ നമുക്ക് പുനസൃഷ്ടിക്കാമായിരുന്നു.

ചിത്രകാരന്‍ പോസ്റ്റില്‍ അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യത്തിനപ്പുറം വ്യക്തിപരമായ വിവരങ്ങള്‍ അന്വേഷിച്ച് ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ ആരെയും അധികാരപ്പെടുത്തിയിട്ടോ അനുമതി നല്‍കിയിട്ടോ ഇല്ല.

പൊലയാടിമോന്‍ കേരളബാര്‍ബര്‍ നായരുടെ ശിക്ഷ്യനായി വിഢിത്തങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനു മുന്‍പ് സന്ദേശകാവ്യങ്ങളൊക്കെയൊന്നു വായിച്ച് നായര്‍ മാഹാത്മ്യം കുറച്ചു മനസ്സിലാക്കുന്നതും,നാണക്കേട് ഒഴിവാക്കാന്‍ സഹായിക്കും.
സ്വന്തം അഭിപ്രായത്തിനു വിരുദ്ധമായ അഭിപ്രായങ്ങള്‍ കാണുമ്പോള്‍ ബ്ലോഗറിന്റെ കുടുംബത്തിന്റെ വേരന്വേഷിച്ചിറങ്ങുന്ന ജാതിക്കോമരങ്ങള്‍ മുകളില്‍ പറഞ്ഞ അന്വേഷണങ്ങള്‍ക്കുള്ള മറുപടി എഴുതാനുള്ള അവകാശം ബ്ലോഗിലെ ആയിരക്കണക്കിനു ബ്ലോഗര്‍മാര്‍ക്ക് അനുവദിക്കുകയാണു ചെയ്യുന്നത്.
അത് ആശാസ്യമല്ലാത്ത വ്യക്തി വിരോധങ്ങള്‍ക്ക് ഇടവരുത്തുന്നതിനാല്‍ അതിന്റെ മറുപക്ഷ സാധ്യതകള്‍ താങ്കളുടെ അറിവിലേക്കായി മാത്രം സൂചിപ്പിച്ചതാണ്. താങ്കളുടെ കുടുബത്തെക്കുറിച്ചോ താങ്കളെക്കുറിച്ചുപോലുമോ ഒന്നും അറിയാന്‍ ചിത്രകാരന്‍ ആഗ്രഹിക്കുന്നില്ല.
ചിത്രകാരന്‍ ബ്ലോഗ് എഴുതുന്നത് ഏതോ ഒരു ശ്രേയസ്സോ,അല്ലെങ്കില്‍ മറ്റൊരു ബ്ലോഗറോ മാനസാന്തരപ്പെടുവാനല്ല , ആരെയെങ്കിലും ജയിക്കനോ,അംഗീകാരത്തിനോ അല്ല. അതായത് ഏതെങ്കിലും ഒരു പ്രത്യേക നായരേയോ,മറ്റു ഏതെങ്കിലും ജാതിക്കോമരത്തേയോ ആക്ഷേപിക്കാനല്ല. മറിച്ച് ജാതിയില്‍ ദുരഭിമാനിക്കുന്നവര്‍ ജാതിയുടെ അപമാനത്തിന്റെ കൂടി അവകാശികളാണെന്നു ബോധ്യപ്പെടുത്താനാണ്. അത് ഒരു വ്യക്തിയോടുള്ള വ്യക്തി വിദ്വേഷമല്ല.
നിര്‍ഭാഗ്യവശാല്‍ താങ്കള്‍ക്ക് ചിത്രകാരന്റെ ചിന്തകളെ മനസ്സിലാക്കാന്‍ തക്ക മാനസ്സിക വികാസം ഉണ്ടായിട്ടില്ലാത്തതിന്നല്‍ ചിത്രകാരന്റെ മൈരു വടിക്കാനുള്ള ആഗ്രഹം ശ്രേയസ് ഉപേക്ഷിക്കണമെന്ന് അഭ്യര്‍ത്ഥന. കുറെ കൊല്ലങ്ങള്‍ തന്നെ താങ്കള്‍ക്ക് അതിനു വേണ്ടിവരും. അത്രയും കാലം തന്നെപ്പോലുള്ള ഒരു വിളക്കിത്തല നായരുടെ മുന്നില്‍ ഇരുന്നുതരാന്‍ സമയക്കുറവുണ്ട്.
താങ്കളുടെ ദുരുദ്ധേശപരമായ കമന്റുകള്‍ തുടര്‍ന്നും ഡിലിറ്റ് ചെയ്യപ്പെടാം. അതു ചിത്രകാരന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചായിരിക്കും.


November 25, 2008 11:29 AM

7 comments:

-: നീരാളി :- said...

ഒരു പക്ഷേ ചിത്രകാരന്‍ ആ കമന്റ്‌ ഡിലിറ്റു ചെയ്‌തേക്കാം.
മുകളിലുള്ള വെളുത്ത പ്രദേശം സെലക്ടു ചെയ്‌താല്‍ ആ കമന്റ്‌ വായിക്കാം.

എത്രമാത്രം അധപതിച്ച പെരുമാറ്റ രീതിയാണിതെന്നു നോക്കൂ.

keralafarmer said...

മാന്യമായ ഭാഷയില്‍ അവതണം നന്നായി. ജാതി ഉണ്ടായതുതന്നെ ചെയ്തിരുന്നതൊഴിലിനെ അടിസ്ഥാനമാക്കിയായിരുന്നു എന്നെവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. ഇന്ന് പ്രസ്തുത കുലത്തൊഴില്‍ പോലും പലര്‍ക്കും അന്യമായി എന്നുമാത്രമല്ല അവരെ അത്തരത്തില്‍ വിളിക്കുന്നത് അവര്‍ക്കിഷ്ടപ്പെടുകയും ഇല്ല. ബ്രാഹ്മണര്‍ മാത്രം ചെയ്തിരുന്ന പൂജാതി കര്‍മ്മങ്ങള്‍ ഇന്ന് പല ജാതിയില്‍ പെട്ടവരും ചെയ്യുന്നു. ദാസ വേലചെയ്താലും ഒരാനുകൂല്യവും ലഭിക്കാത്ത വെളുത്തേടത്ത് നയരും വെളക്കിത്തലനായരും ഇന്നും സവര്‍ണ്ണരുടെ പട്ടികയില്‍ത്തന്നെ. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം എത്രയോ മാറി മരുമക്കത്തായം മാറി മക്കാത്തായം വന്നു. ജാതിവിദ്വേഷവും പകയും നന്നെ കുറഞ്ഞു. ഉത്തരേന്‍ഡ്യയില്‍ ഇപ്പോഴും അവര്‍ണരോടുകാട്ടുന്ന രീയി കേരളത്തില്‍ ഇല്ല എന്നുതന്നെ കാണാം. താണജാതിയില്‍പ്പെട്ടവരെ ഉദ്ധരിക്കുവാന്‍ വേണ്ടി ഏര്‍പ്പെടുത്തിയ സംവരണാനുകൂല്യങ്ങള്‍ അവരിലെ സമ്പന്നര്‍ കൈയ്യടക്കുന്നു എന്ന ആക്ഷേപവുമായി പല നായന്മാരും പ്രസ്താവനകളിറക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്ന നാലര ലക്ഷം എന്ന വരുമാന പരിധി അവരുടെ തന്നെ താഴെക്കിടയിലുള്ളവരുടെ ആനുകൂല്യങ്ങളാണ് തട്ടിപ്പറിക്കുന്നത് എന്ന് അവരല്ലെ പറയേണ്ടത്. അവിടെ ഈ നായന്മാര്‍ പറയുമ്പോള്‍ പറയുന്നത് നായരായതുകാരണം തങ്ങളുടെ അര്‍ഹതയ്ക്കുവേണ്ടി ശബ്ദിക്കേണ്ടവര്‍ പോലും നിശ്ശബ്ദനായി മാറുന്നു.

Kvartha Test said...

ശ്രീ നീരജ്,
ഇതൊക്കെ പുള്ളിയുടെ ഒരു അടവല്ലേ, സാധാരണക്കാര്‍ പുള്ളിയുടെ ഈ തെറിവിളി കേട്ട് ഓടി മറയുമായിരിക്കും, പക്ഷെ എന്ത് ചെയ്യാം, ഈയുള്ളവന്‍ അങ്ങനെയല്ലല്ലോ!

എന്തായാലും സ്വന്തം പേര് വിളിക്കുമ്പോള്‍ കലിതുള്ളുന്ന കോമരത്തെ ഞാന്‍ ആദ്യമായി കാണുവാ! മുരളിക്ക് (ചിത്രകാരന്) ഇഷ്ടപ്പെട്ട വാക്കുകളും അവന്‍റെ കുടുംബത്തിലെ കഥകളും മറ്റുള്ളവരെ പറയുന്നു, ക്ഷമിക്കാം, അത്ര തന്നെ. ഒരു മറുപടി കമന്‍റ് ഇട്ടാല്‍ അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യും പുള്ളി! അത്രയ്ക്കുണ്ട് ധൈര്യം!

ചങ്കൂറ്റമില്ലാത്ത അജ്ഞാതന്മാരായ മലയാളം ബ്ലോഗര്‍മാര്‍ എന്ന ഈയുള്ളവന്‍റെ പോസ്റ്റ് ഇതുമായി കൂട്ടി വായിക്കാവുന്നതാണ്.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...
This comment has been removed by the author.
മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എന്റെ ഒരു പഴയ കവിതയാണു ഞാന് ഇതിനു മറുപടിയായി എഴുതുന്നത് ഇവിടെ വായിക്കാം ഈ കവിത
ഇവിടെ വായിക്കാം ഈ കവിത

ഭൂലോകം said...

പൊലയാടിമോന്‍ എന്ന ചിത്രകാരന്റെ പ്രയോഗം ജാതീയതെക്കെതിരായ പോരട്ടം(?) തന്റെ ജാതിക്കു മേലേയ്ക്കു മാത്രമേ ഉള്ളൂ എന്നതിന്റെ തെളിവയിരിക്കുമല്ലോ? താഴോട്ടൊള്ള പുലയന്മാരും പറയന്മാരുമൊക്കെ ഇപ്പൊഴും ആടികള്‍ തന്നെ.

വികടശിരോമണി said...

മൊത്തത്തിൽ ചിരിയാണ് വരുന്നത്.ബ്ലോഗ് വഴി ആർക്കും ആരെയും ചീത്തവിളിക്കാം,ഗൂഗുൾ അടിക്കാനുള്ള സൌകര്യം ഒരുക്കിത്തന്നിട്ടില്ലല്ലോ.അതുകൊണ്ട് ഈ അസഭ്യവർഷങ്ങൾക്ക് വലിയ ആണത്തമൊന്നും വേണ്ട.
:):):):)