Thursday, May 6, 2010

കൂട്ടി കൊടുപ്പിനായി നാട്ടുകാരെ തച്ചു കൊല്ലുന്നു

കോഴിക്കോട്‌ ജില്ലയിലെ കിനാലൂരില്‍ ഭൂ മാഫിയാ സംഘങ്ങള്‍ക്കു വേണ്ടി നിര്‍മ്മിക്കുന്ന കൂറ്റന്‍ റോഡ്‌ നിര്‍മ്മാണ സര്‍വ്വേ തടഞ്ഞ നാട്ടുകാരെ 'സിപിഎമ്മിന്റെ പോലീസൂകാര്‍' തച്ചു കൊല്ലുന്നു.

ഉപഗ്രഹ നഗരമെന്നും സെസ്‌ എന്നും മലേഷ്യന്‍ കമ്പനി വരുന്നെന്നും മറ്റും പ്രചരിച്ചിച്ച്‌ കിനാലൂര്‍, വ്യവസായ മന്ത്രിയടക്കമുള്ള ഉന്നതന്‍മാരുടെ ശിങ്കിടികളായ ഭൂ മാഫീയാ സംഘങ്ങളുടെ ഊഹകച്ചവടവേദിയായിട്ട്‌ കുറേ കാലമായി.

കാര്യങ്ങളൊക്കെ വെളിച്ചത്തായപ്പോള്‍ മന്ത്രിയുടെ കെഎസ്‌ഐഡിസി. കുറച്ചു മാത്രം ഭൂമി എറ്റെടുത്ത്‌ പ്രൊജക്ടുകള്‍ തയ്യാറാക്കി. ഈ ചെറിയൊരു വ്യവസായ വികസന കേന്ദ്രത്തിലേക്ക്‌ കോഴിക്കോട്ടു നിന്നും കൂറ്റന്‍വീതിയില്‍ റോഡ്‌ പണിയാരംഭിച്ചപ്പോള്‍ നാട്ടുകാര്‍ പലയിടങ്ങളിലായി പണി തടഞ്ഞു.

നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ട്‌ കേരളത്തിലങ്ങോളമിങ്ങോളം നടന്ന സമരങ്ങളുടെ പശ്ചാത്തലത്തില്‍ വോട്ടു നഷ്ടപ്പെടും എന്ന്‌ എന്ന്‌ കക്ഷി രാഷ്ട്രീയക്കാരന്‌ ബോദ്ധ്യമായതിനാല്‍ പ്രധാനമന്ത്രിവരെ നിവേദനവുമായി അവര്‍ മുട്ടു മടക്കി.
എന്നാല്‍ ഇവിടെയെന്താണ്‌ സിപിഎം ഇങ്ങിനെ എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്‌. നേതൃത്വത്തിലെ ചിലരുടെ ആര്‍ത്തിയും കള്ളക്കളികളും കച്ചവട താല്‍പര്യങ്ങളും മാത്രം.


ഈ ചെറിയൊരു വ്യവസായ വികസന കേന്ദ്രത്തിന്‌ ഇത്രയധികം വീതിയിലെന്തിനാണൊരു റോഡ്‌ എന്ന ജനയുക്തി ജൈവികമായി, ചാണകവെള്ളമായി ഭരണാധികാരികളുടെ മുഖത്ത്‌ ചീറ്റിയടുക്കുമ്പോള്‍ പകച്ചു പോവേണ്ടത്‌ കൂട്ടിക്കൊടുപ്പ്‌ തൊഴിലാക്കിയ രാഷ്ട്രീയ ദല്ലാളന്‍മാരാണ്‌.

കര്‍ഷകരുടേയും തൊഴിലാളികളുടേയും ബഹുജനങ്ങളുടേയും പക്ഷത്ത്‌ നിന്ന്‌ സംസാരിക്കുന്നു എന്ന മുഖം മൂടിയണിഞ്ഞ്‌, നെറികേടുകളിലേക്ക്‌ കൂപ്പു കുത്തുന്ന സിപിഎമ്മാണ്‌ ഇവിടേയും പ്രതിസ്ഥാനത്തുള്ളത്‌.

പോലീസുകാര്‍ക്ക്‌ വേണ്ടി നാട്ടുകാരെ ചൂണ്ടിക്കാട്ടാനും ഒറ്റുകൊടുക്കാനും സഖാക്കള്‍ മുന്നില്‍ തന്നെയുണ്ട്‌....... ചെന്നായ്‌ക്കള്‍...



Friday, March 5, 2010

സൂകുമാര്‍ അഴീക്കോടിന്റെ കിഴവന്‍ പുലമ്പലുകള്‍

സകല സംഘര്‍ഷങ്ങളും അന്യന്റെ പെരടിക്കിട്ടു കൊടുക്കുന്ന, നാക്കടക്കാന്‍ പണിപ്പെടുന്ന സാംസ്‌കാരിക നായക"നിത്‌ എന്തു പറ്റി ? പെണ്ണുകെട്ടാത്തത്തിന്റെ ദോഷമാണോ "?

കൂട്ടത്തില്‍ വായിക്കൂ :
അഴീക്കോടിനോട് പാഠഭേദം

Monday, January 11, 2010

സക്കറിയ

രാഷ്ട്രീയം മതമാവുകയും മതം രാഷ്ട്രീയ വല്‍ക്കരിക്കുകയും ചെയ്യുന്ന ഈ വല്ലാത്ത കാലത്ത്‌ നിശ്ശബ്ദരായിരിക്കുക എന്നതാവും ചരിത്രം വിലയിരുത്തുന്ന ഏറ്റവും വലിയ ക്രൂരത.

സക്കറിയയെ കൈകാര്യം ചെയ്‌തതിനെ ന്യായീകരിക്കുന്ന മലയാളം ബ്ലോഗര്‍മാരെ പോലും കാണുമ്പോള്‍ ദയനീയം തോന്നുന്നു.

സക്കറിയക്ക്‌ കിട്ടിയപ്പോള്‍ സംഘപരിവാറുകാരനെന്താണ്‌ കയ്യടിക്കുന്നതെന്ന്‌ സംശയിച്ചിരിക്കുകയായിരുന്നു ഞാന്‍. സംഘപരിവാറുകാരന്‍ മാത്രമല്ല, ജമാഅത്തെ ഇസ്ലാമി, എന്‍ഡിഎഫ്‌ തുടങ്ങി സകല ഇസ്ലാമിസ്റ്റുകളും ബ്ലോഗുകളിലൂടേയും സന്തോഷിക്കുന്നു. കാരണം എത്ര ലളിതം.

സക്കറിയ പറഞ്ഞപോലെ എത്രത്തോളം ലഘുത്വത്തിലേക്കാണ്‌ മലയാളിയുടെ പോക്ക്‌ ?
വല്ലാത്ത വൈരുദ്ധ്യങ്ങളും, സങ്കീര്‍ണ്ണതകളും സൃഷ്ടിച്ചാണ്‌ ഈ അധികാര ശക്തികള്‍ നാട്‌ കയ്യടക്കുക.


നിശ്ശബ്ദരാവാതെ, വളര്‍ന്നുവരുന്ന ഫാസിസ്റ്റ്‌ മനോഭാവങ്ങള്‍ക്കെതിരായി പ്രതികരിക്കുക എന്ന പ്രാഥമിക ധര്‍മ്മം മലയാളി യുവത്വം ഏറ്റെടുത്തേ മതിയാവൂ.

Wednesday, December 23, 2009

വള്ളിക്കുന്നുകള്‍



വായിക്കുക :

കാറ്റ് വിതച്ചു കൊടുങ്കാറ്റ്‌ കൊയ്തവര്‍


എന്തായാലും ഈ വാക്കുകളെ ഹൃദയത്തോടു ചേര്‍ക്കുന്നു.

Friday, December 18, 2009

മാധ്യമങ്ങളെ കല്ലെറിയുമ്പോള്‍

"മാധ്യമ" കേസരികള്‍ തൊട്ട്‌ ബൂലോഗതറവാട്ടു കാരണവര്‍ അനോണിമാഷുവരെയുള്ളവര്‍ക്ക്‌ മലയാള മാധ്യമങ്ങളെക്കുറിച്ച്‌ പരാതികള്‍ ഏറെ. സ്‌ത്രീപീഠനവീരന്‍ സ്വാമി ശങ്കരാചാര്യര്‍, സന്തോഷ്‌മാധവന്‍, ആള്‍ദൈവങ്ങള്‍ തുടങ്ങിയ ഏടാകൂടങ്ങളെക്കുറിച്ച്‌ വാര്‍ത്തവന്നപ്പോള്‍ സംഘപരിവാറുകാരന്‍ മാധ്യമങ്ങള്‍ക്കെതിരെ വാളോങ്ങി, ലാവ്‌ലിന്‍കേസും അളിഞ്ഞ ഇടതുപക്ഷ വാര്‍ത്തകളും വന്നപ്പോള്‍ സിപിഎമ്മായി മറുപക്ഷത്ത്‌, അഭയകേസും ധ്യാനകേന്ദ്രങ്ങളുടെ ദുരൂഹതകളും വാര്‍ത്തയായപ്പോള്‍ കത്തോലിക്കര്‍, തെരുവോരങ്ങളില്‍ ബോംബുവെച്ചു നിരപരാധികളെ കൊന്നൊടുക്കിയപ്പോള്‍, അതിന്റെ ചങ്ങലകള്‍ മുഴുവന്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ സൂഫിയ മദനിയുടെ പേരില്‍ ന്യൂനപക്ഷ വികാരങ്ങള്‍ ഇളക്കിവിട്ട്‌ അങ്ങിനെ ചിലരായി മാധ്യമങ്ങള്‍ക്കെതിരെ. ഏറെ രസകരം ഇവരുടെയൊക്കെ മറുപക്ഷ വാര്‍ത്തകള്‍ വരുമ്പോള്‍ ആഘോഷിച്ചതും ഇവരില്‍ ചിലര്‍ തന്നെ.

വാര്‍ത്തകളിലൂടെ വരുന്ന വിഴുപ്പലക്കലുകളെ എല്ലാ അധികാരികളും ഇന്ന്‌ ഏറ ഭയപ്പെടുന്നു. ചില ചെറു വാര്‍ത്തകളും കള്ള വാര്‍ത്തകളും പൊടിപ്പും തൊങ്ങലും വെച്ച്‌ വേദികള്‍ പിടിച്ചടക്കി ആടാറുണ്ടെന്നതും അതിന്റെ പേരില്‍ പലരും ദുരിതമനുഭവിക്കേണ്ടി വരുന്നു എന്നതും വസ്‌തുത തന്നെ. തിരുത്തപ്പെടേണ്ടത്‌ കക്ഷിരാഷ്ട്രീയ കോങ്കണ്ണു കൊണ്ടല്ല, സത്യസന്ധമായ നിലപാടുകള്‍ കൊണ്ടും സാമൂഹിക ഉത്തരവാദിത്വം കൊണ്ടുമാണ്‌. (മറിയം റഷീദ കേസ്‌ പറഞ്ഞു വലുതാക്കിയത്‌ ദേശാഭിമാനിയായിരുന്നു എന്നത്‌ ചരിത്ര സത്യം)

ഒരു ദിവസത്തിനപ്പുറം വളര്‍ച്ച നേടാത്ത വാര്‍ത്തകളുടെ കോലാഹലങ്ങള്‍ സൃഷ്ടിച്ച്‌ വായനക്കാരനേയും കാഴ്‌ചക്കാരനേയും ഹരംകൊള്ളിച്ച്‌, അതിനപ്പുറമുള്ള സാമൂഹീക ദൗത്യത്തിലേക്ക്‌ വേരൂന്നാതെ പോവുന്ന പുത്തന്‍ മാധ്യമപ്രവര്‍ത്തന രീതി വിമര്‍ശിക്കപ്പെടേണ്ടതു തന്നെ. അതേ സമയം തന്നെ, നമ്മുടെ ജനാധിപത്യ സമ്പ്രദായത്തില്‍ ജനപക്ഷത്തുനിന്നുകൊണ്ട്‌ നിലപാടെടുക്കുകയും കാര്യങ്ങളെയൊക്കെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ദൗത്യം ഭംഗിപൂര്‍വ്വം നിര്‍വ്വഹിക്കുന്നത്‌ മാധ്യമങ്ങളാണെന്നത്‌ യാതൊരു സംശയവും കൂടാതെ പറായവുന്നതാണ്‌. ഈ അളിഞ്ഞ രാഷ്ട്രീയക്കാരനും മതക്കാരും എന്താണ്‌ പൊതുസമൂഹത്തിനു വേണ്ടി ചെയ്യുന്നത്‌ ?

കേരളത്തിലെ ഇടതുഭരണമാറ്റത്തിന്‌ മാധ്യമങ്ങള്‍ പ്രമുഖ പങ്ക്‌ വഹിച്ചിരുന്നു എന്നത്‌ ഒരു വസ്‌തുത ആയിരിക്കെ. ഭരണത്തിലേറുമ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ തിരിയുന്നതിന്റെ അയുക്തി എന്തുകൊണ്ടാണ്‌ മനസ്സിലാക്കപ്പെടാതെ പോവുന്നത്‌ ?

അധികാരവിരുദ്ധമായ മാധ്യമ നിലപാടുകള്‍ പലപ്പോഴും ചുഷണം ചെയ്യുന്നത്‌ പ്രതിപക്ഷ അധികാര മോഹികളാണ്‌ എന്നത്‌ മറ്റൊരു കാര്യം. ഒരു കെട്ടുറുപ്പുള്ള പൊതുസമൂഹ നിര്‍മ്മിതിയെ കക്ഷിരാഷ്ട്രീയരാഷ്ട്രീയക്കാര്‍ തന്ത്രപൂര്‍വ്വം പൊളിച്ചെറിയുന്നതാണ്‌ അതിനൊരു കാരണം.


Wednesday, October 21, 2009

മാധ്യമ സിന്‍ഡിക്കേറ്റ്‌

കേരളത്തിലെ മാധ്യമങ്ങള്‍ക്കുണ്ടെന്ന്‌ സി.പി.എം. പറയുന്ന നീരസത്തെ നിഷ്‌പ്രഭമാക്കും കണ്ണൂരിലെ ടോയ്‌ലെറ്റ്‌ ചുമരുകള്‍. പിണറായിക്കും കോടിയേരിക്കും എതിരെ ചീറിയടുക്കുകയാണ്‌ കണ്ണൂരിലേയും തലശ്ശേരിയിലേയും സകല മുത്രപ്പുരകളും..... സചിത്രങ്ങളായ നീരസങ്ങള്‍... നഗ്നമായ വെറുപ്പിന്റെ ആവിഷ്‌കാരങ്ങള്‍... തമിഴ്‌നാട്ടില്‍ നിന്നുള്ള തടിവട്ടുകാര്‍ക്കുപോലും കീറാമുട്ടിയായ മുട്ടന്‍ തെറികള്‍.... പാര്‍ട്ടിയുടെ മൂത്രം മൂന്നു നാളേക്കെങ്കിലും നിന്നു പോവുന്നത്ര രൂക്ഷം. എത്ര സമയം കക്കൂസില്‍ ചിലവഴിച്ചാലും കണ്ടുതീര്‍ക്കാനാവില്ല നിസ്സീമമായ ഈ ' സ്‌നേഹ വായ്‌പ്‌ '.വിഎസ്സിനെതിരേയോ കോണ്‍ഗ്രസ്സുകാര്‍ക്കെതിരേയോ ഒറ്റ തെറിയുമില്ല. കാവ്യമാധവനോടോ സയന്‍സിനോടോ ഉള്ള നഗ്നവും വേദനാജനകവുമായ അപേക്ഷകളില്ല, അടിമുടി രാഷ്ട്രീയം, ഉടുമുണ്ടഴിച്ച മാധ്യമ സിന്‍ഡിക്കേറ്റ്‌ !!...

-കല്‍പറ്റ നാരായണന്‍ (പാഠഭേദം, സെപ്‌തംബര്‍ ലക്കം)

ഏതോ സോപ്പിന്റെ പരസ്യം പോലെ, "നമുക്കെല്ലാം മറക്കാം, ഇതാ ഒര്‌ ഒറ്റമുലിയെന്ന്‌ " മാര്‍ക്‌സിസത്തെ ചൂണ്ടി ആണയിട്ട്‌. ജനാധിപത്യത്തേയും സകല ബഹുസ്വരതകളേയും തല്ലിക്കെടുത്താന്‍ മിനക്കെട്ട നമ്മുടെ സഖാക്കളുടെ കീഴ്‌മേല്‍ മറിച്ചിലാണ്‌ കല്‍പറ്റ സൂചിപ്പിച്ച കക്കൂസെഴുത്തുകളിലൂടെ പ്രതിഫലിച്ചത്‌. കാലു വെട്ടിപ്പോവാതിരിക്കാന്‍ കക്കൂസുകളിലോ പോളിംഗ്‌ ബൂത്തുകളിലൂടെയോ അവര്‍ പ്രതികരിക്കുന്നു. കെ. സുധാകരനെപോലെ ഒരാളെ മുന്‍പിന്‍ നോക്കാതെ ജനങ്ങള്‍ തെരഞ്ഞെടുക്കാന്‍ എന്താണ്‌ കാരണമെന്ന്‌ പോളിറ്റ്‌ ബ്യൂറോ ചര്‍ച്ച ചെയ്‌തോ ആവോ ? പണ്ടുള്ളവര്‍ പേറിയ സകല നന്മകളേയും ഇല്ലാതാക്കുന്ന, അധികാരത്തിന്റെ അഹന്ത പ്രകടിപ്പിച്ച്‌ ജനാധിപത്യദ്രോഹം നടപ്പിലാക്കുന്ന നമ്മുടെ സഖാക്കള്‍, എന്നാണാവോ ഈ മസിലുപിടുത്തമൊന്ന്‌ അയച്ചുവിടുക ?

Tuesday, October 20, 2009

"നന്മയുടെ ഉറുക്കു കെട്ടാം"


ജീവിതത്തിന്റെ മുക്കാല്‍ പങ്കും വിശ്വസിച്ചു പ്രവര്‍ത്തിച്ച മൂല്യങ്ങള്‍ക്ക്‌ കടകവിരുദ്ധ ദിശയിലായി, നശിച്ച്‌ നാറാണക്കല്ലുകണ്ട്‌ പ്രേതങ്ങളായി മാറിയ നേതൃത്വങ്ങള്‍ അലഞ്ഞു തിരിയുന്ന മണ്ണിലാണ്‌ നാമിന്നു ജീവിക്കുന്നത്‌. എന്നാല്‍ ചില മരണ വാര്‍ത്തകളെങ്കിലും ഇന്ന്‌ ഈ നാടത്രക്കും കെട്ടുപോയിട്ടില്ലെന്ന സമാധാനം
നല്‍കുന്നു .

ജീവിതങ്ങളുടെ വൈപരീത്യങ്ങള്‍, അറിയാതെങ്കിലും പരിഹസിച്ചു നോക്കുന്ന ശീലം നമുക്കുണ്ടല്ലൊ. അങ്ങിനെ, ജീവിതകാലം മുഴുവന്‍ യുക്തിവാദിയായിരുന്ന തെരുവത്ത്‌ രാമന്‍ എന്ന കോഴിക്കോട്ടുകാരന്‍ പ്രദീപം പത്രാധിപരുടെ അരയിലെ "ഉറുക്ക്‌ " നോക്കി ഊറി ചിരിച്ചിരുന്നോ ചില പരിചാരകര്‍ ?

മരണശേഷം ആ ഉറക്കൊന്നു പൊട്ടിച്ചുനോക്കണമെന്ന്‌ അദ്ദേഹം മകളോട്‌ അഭ്യര്‍ത്ഥിച്ചിരുന്നു. ജീവിതകാലം മുഴുവന്‍ വിശ്വസിച്ചിരുന്ന ദര്‍ശനത്തിന്റെ പ്രയോഗം ബോദ്ധ്യപ്പെട്ടത്‌ അങ്ങിനെയാണ്‌. തന്റെ ശവശരീരം കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കണമെന്നും, കണ്ണുകള്‍ ദാനം ചെയ്യണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. അതു മാനിച്ച്‌ ബന്ധുക്കള്‍ അങ്ങിനെ തന്നെ ചെയ്യുകയും ചെയ്‌തു.

ഭരണകൂടത്തിന്റെ വെടി പൊട്ടിക്കലുകള്‍ അകമ്പടി സേവിച്ച്‌ മണ്‍കുഴിയിലേക്ക്‌ കമിഴ്‌ന്നു വീഴുന്നതിനേക്കാള്‍ എത്ര മഹത്തരം ഈ പ്രവര്‍ത്തി.

രണ്ടാഴ്‌ചകള്‍ക്ക്‌ മുമ്പ്‌ ഇതേ പോലെ മറ്റൊരു സദ്‌ വാര്‍ത്തയും ഉണ്ടായിരുന്നു. കാാസര്‍കോഡ്‌ മുനിസിപ്പാലിറ്റിയുടെ ജനനം മുതല്‍ കുറേ കാലത്തോളം ചെയര്‍മാനായിരുന്ന, പിന്നെ കുറേ കാലം പാര്‍ലിമെന്റേറിയനായ സഖാവ്‌. രാമണ്ണറൈയുടെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കപ്പെട്ടതായിരുന്നു ആ വാര്‍ത്ത.

കൊടിയ കക്ഷിരാഷ്ട്രീയ വിദ്വേഷങ്ങള്‍ നടമാടുന്ന ആ നാട്ടില്‍ എതിര്‍കക്ഷിക്കാരനുമായി മക്കളുടെ വിവാഹം നടത്തിയ അദ്ദേഹം അങ്ങിനെയും ചിലരുടെ മുറുമുറുപ്പിന്‌ ഇടവരുത്തിയിരുന്നു. (ജാതി നോക്കി കെട്ടിച്ചു എന്നതായിരുന്നു മറുകണ്ടം ചാടിയ ആരോപണം. രാമണ്ണറൈയുടെ മൃതദേഹം മോര്‍ച്ചറിയില്‍ കിടക്കുന്ന പരിയാരം മെഡിക്കല്‍ കോളേജിലെ സ്‌റ്റാഫായ സാക്ഷാല്‍ അഴീക്കോടന്‍ രാഘവന്റെ മകന്‍, അവിടെ തന്നെ സ്‌റ്റാഫായ ഒരു ക്രിസ്‌ത്യാനി പെണ്‍കുട്ടിയെ കല്ല്യാണം കഴിച്ചതു കാരണം, എത്ര കാ
ലം പാര്‍ട്ടി സഖാക്കളുടെ വീട്ടില്‍ നിന്നും ഭ്രഷ്ടനുഭവിക്കേണ്ടി വന്നു എന്ന കാര്യം കൂടി ഈ മറുകണ്ടം ചാട്ടക്കാര്‍ അന്വേഷിക്കട്ടെ.)



Saturday, June 13, 2009

വാക്കുകള്‍ കോടികള്‍ വിഴുങ്ങുമ്പോള്‍

കാണാനില്ല ലാവലിന്‍ തന്ന 12,01,364 കനേഡിയന്‍ ഡോളറും 210 കട്ടിലുകളും
എന്ന പോസ്‌റ്റിനുള്ള കമന്റ്‌

മലയാളിയുടെ സാമാന്യമായ പെരുമാറ്റ രീതികളുടെ ഒരു ചെറു മാതൃക തന്നെയാണ്‌ ചില മലയാളം ബ്ലോഗര്‍മാരുടെ ഇടപെടലുകളും. പൊതുവെ പറയുമ്പോള്‍ വിദ്യാഭ്യാസമോ, പക്വതയോ, ബോധമോ വര്‍ഗ്ഗസ്വഭാവമോ (തൊഴിലെടുക്കുന്നവന്റെ) അതിന്റെയൊക്കെ നന്മയോ ജനാധിപത്യബോധമോ ഒന്നും ഇവിടെ നിഴലിച്ചു കാണില്ല. -ജനാധിപത്യപരമായ സമീപനങ്ങള്‍ ഏറ്റവും നന്നായി ഉപയോഗപ്പെടുത്താവുന്ന ഒരിടമായിട്ടുകൂടി- മലയാളിയുടെ വിഭജിതമായ, പ്രാകൃതമായ (ജാതീയമെന്നു തോന്നുന്ന സ്വഭാവങ്ങള്‍ അവലംഭിക്കുന്ന) ധാരണകളോട്‌ അള്ളിപ്പിടിച്ചുകിടന്നുകൊണ്ടുതന്നെയുള്ള ചില സാമൂഹിക പെരുമാറ്റ രീതികള്‍ തന്നെ ഇവയും. ഒരു പക്ഷേ, അടിയുറച്ച ഒരു സംസ്‌കാരമോ, വേരോട്ടമോ അവകാശപ്പെടാനില്ലാത്ത, മലയാളിയുടെ പ്രാകൃതമായ സാമൂഹിക ചുറ്റുപാടില്‍ നിന്നും ഉള്ള പെട്ടെന്നുള്ള ഒരു എടുത്തുചാട്ടത്തിന്റെ ഹാംഗ്‌ഓവാര്‍ കൊണ്ടാവാം ഇത്‌ ഇങ്ങിനെ സംഭവിക്കുന്നത്‌.

കൊലപാതകിയായ ശങ്കരാചാര്യര്‍ക്കുവേണ്ടി (ബിജെപിയുടെ "ഭാരത്‌ ബന്ദ്‌" എപ്പോഴും കേരളത്തിലും ജമ്മുവിലും മാത്രം), പെണ്‍വാണിഭക്കാരനായ നേതാവിനുവേണ്ടി, അഭയയുടെ കൊലപാതകികള്‍ക്കുവേണ്ടി.. അങ്ങിനെ അങ്ങിനെ.... ഇപ്പോഴിതാ കമ്മ്യൂണിസ്‌റ്റ്‌ അഴിമതി നേതാവിന്‌ വേണ്ടി (കമ്മ്യൂണിസ്‌റ്റുകാരന്‌ "നേതാവില്ല സഖാവേ" ഉള്ളൂ എന്നത്‌ ഒരു ചിതലെടുത്ത പ്രയോഗം)

ഒരു പക്ഷേ, കാര്യസാദ്ധ്യത്തിനുള്ള വല്ലാത്ത നന്ദിപ്രയോഗം, അല്ലെങ്കില്‍ ചില മതവിശ്വാസങ്ങള്‍പോലെ ആഴത്തിലുള്ള അടിമത്വബോധം, അല്ലാതെ മനുഷ്യര്‍ക്കിങ്ങിനെ ന്യായീകരിക്കാന്‍ കഴിയില്ല.

പിന്നെ, ലാവ്‌ലിന്‍ പണത്തിന്റെ കാര്യം. ഒരു പക്ഷേ, പോളിറ്റ്‌ബ്യൂറോവരെ വിഹിതമെത്തിക്കഴിഞ്ഞിരിക്കും. പാര്‍ട്ടി വരുമാനത്തിന്റെ കണക്കെടുക്കട്ടെ. പിന്നെ ഫാരിസ്‌ അബൂബക്കര്‍മാരുടെ ഡിമാറ്റ്‌ അക്കൗണ്ടുകളുടെ കണക്കും, ബിനാമി വിഹിതങ്ങളും.

ലാവ്‌ലിന്‍ പ്രശ്‌നത്തില്‍ "രാഷ്ട്രീയമായി നേരിടും" എന്ന പ്രയോഗം പിന്നെ പാര്‍ട്ടി വിഴുങ്ങി. ഇപ്പോഴിതാ ഗവര്‍ണര്‍ക്കെതിരെ വാചകോലാഹലങ്ങള്‍. എന്തൊരു ഭരണഘടനാ സ്‌നേഹം ! . അതും തണുത്തത്‌ അഡ്വക്കറ്റ്‌ ജനറലിന്റെ റക്കമന്റേഷനില്‍ ഗവര്‍ണര്‍ക്ക്‌ സ്വയം തീരുമാനമെടുക്കാമെന്ന വാചകം വായിച്ചപ്പോള്‍... നടക്കട്ടെ... നടക്കട്ടെ .....

Tuesday, February 10, 2009

കഴുതപ്പുലികളുടെ കാലം




കഴിഞ്ഞദിവസം പു.ക.സ. ഭാരവാഹികള്‍ കോഴിക്കോട്‌ കൂടിച്ചേര്‍ന്ന്‌ ചരിത്രപ്രധാനമായ ഒരു തിരുമാനമെടുത്തത്രെ. KEN കുഞ്ഞഹമ്മദിനെതിരെ ("Kaണ്ടാല്‍ Eറിയേണ്ട Naaറി കുരങ്ങയമ്മദ്‌ " എന്ന്‌ ഒരു നാടന്‍ ചുമരെഴുത്ത്‌, എന്നിങ്ങിന) ഉള്ള 'അരാഷ്ട്രീയ അവഹേളന' ങ്ങള്‍ക്കെതിരെ ജില്ലാ അടിസ്ഥാനത്തില്‍ പൊതുയോഗങ്ങളും, പ്രകടനങ്ങളും പ്രചരണ പരിപാടികളും സംഘടിപ്പിക്കണം എന്നാണ്‌ ആണ്‌ ആ തീരുമാനം.





കൂടാതെ 'കുരങ്ങ്‌' എന്ന പ്രയോഗത്തെക്കുറിച്ചും അതിന്റെ "വാമൊഴി വഴക്ക"ത്തെക്കുറിച്ചും മൂപ്പര്‌ ഗവേഷണം തുടങ്ങിയെന്നാണ്‌ കേള്‍ക്കുന്നത്‌. ഓക്‌സഫോര്‍ഡ്‌ ഡിക്ഷ്‌ണറിയും, പാണീയനീയവും, ശബ്ദതാരാവലിയും മറ്റും വെച്ചു നിരത്തിയാണത്രെ ഗവേഷണം. പുരാണങ്ങളില്‍ 'ഉന്നതങ്ങളില്‍ ഇരിക്കുന്നവരായി' പലരും കുരങ്ങന്‍മാരുണ്ടെന്നും, ഭാഷയില്‍ "കുശലക്കാരന്‍", "ബുദ്ധിശാലി" എന്നിങ്ങിനെ അര്‍ത്ഥങ്ങളുണ്ടെന്നും മറ്റും മൂപ്പര്‌ കണ്ടെത്തിക്കഴിഞ്ഞു.



ഇതത്രയും സത്യമാണല്ലൊ. ഇതിനെ ചൊല്ലിയെന്തിനാണ്‌ പു.ക.സ. ഇങ്ങിനെ പുകയൂതുന്നത്‌ ?



എന്നാല്‍ ചിലര്‍ക്കെങ്കിലും പു.ക.സി.യുടെ പുകച്ചിലില്‍ ശരിയുണ്ടെന്നു തോന്നും ഈ മനുഷ്യനെതിരെ എന്തിനാണിത്രക്കധികം കോലാഹലം ?



അതിന്‌ പല കാരണങ്ങള്‍ ഉണ്ടെന്ന്‌ എനിക്കു തോന്നുന്നു. ഒന്നമതായി ഒരു കമ്മ്യൂണിസ്‌റ്റ്‌ ബു.ജി. ആയിരുന്ന ഇദ്ദേഹം, ആ ഒരു കാഴ്‌ചപ്പാടിന്റേയും കമിറ്റ്‌മെന്റിന്റേയും അടിസ്ഥാനത്തില്‍ കാര്യങ്ങള്‍, പ്രത്യേകിച്ച്‌ മത വിശ്വാസിയുടെ സാമുഹി ഇടപെടലുകളെക്കുറിച്ച്‌ അപഗ്രഥിക്കുകയും നാടു നീളേ സംഘടിപ്പിക്കപ്പെടുന്ന സെമിനാറുകളിലും സിമ്പോസിയങ്ങളില്‍ പങ്കെടുത്തു തിളങ്ങി നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.



ആഗോളവല്‍ക്കരണം പെട്ടന്നല്ലെ ഇടിത്തീ പോലെ തലയില്‍ വന്നു വീണത്‌. ആളുകള്‍ക്കൊക്കെ സെമിനാറുകളിലും സിമ്പോസിയങ്ങളിലും താല്‍പര്യമില്ലാതായി. ടി.വി. ചാനലുകള്‍ വേണ്ടത്ര വിനോദം വിളമ്പി, ബുദ്ധിജീവികള്‍ പണിയില്ലാതെ തുലഞ്ഞുപോയി. പിന്നെ കുറേ വിവാദങ്ങള്‍ വിളിച്ചു വരുത്തി ശ്രദ്ധേയരാവാന്‍ ശ്രമം നടത്തി പലരും. അങ്ങിനെ ആ കൂട്ടത്തിലേക്ക്‌ കുഞ്ഞഹമ്മദും.



കുറേക്കൂടി കടന്ന്‌, മതവിരുദ്ധനായിരുന്ന കുഞ്ഞഹമ്മദ്‌ മുസ്ലീംവര്‍ഗ്ഗീയവാദികളുടെ ഓമനപുത്രനായി വേഷം മാറി. ഇന്ന്‌ ആകെ സെമിനാറുകളും പൊതു പരിപാടികളും നടക്കുന്നതും, മാസികകള്‍ വായിക്കുന്നതും മുസ്ലിംന്യൂനപക്ഷ വിഭാഗങ്ങളാണെന്ന്‌ മൂപ്പര്‌ പെട്ടെന്ന്‌ മനസ്സിലാക്കി, പുറമേ നിന്നും ഒഴുകിവരുന്ന ആളും അര്‍ത്ഥവും ഏറെ, പിന്നെന്തു നോക്കാന്‍ ? അവരുടെയൊക്കെ വേദികളില്‍ ഉപവിഷ്ടനായി. പാര്‍ട്ടിയെ അങ്ങിനെയൊരു പക്ഷത്തോട്‌ അടുപ്പിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. പാര്‍ട്ടിയില്‍ വളര്‍ന്നു വരുന്ന മാഫിയാ സംഘങ്ങളുടെ തോഴനായി, RSS ഉമ്മാക്കി ചൂണ്ടിക്കാട്ടി ഭയപ്പെടുത്തി സ്ഥാനം സുരക്ഷിതമാക്കി. (എന്നാല്‍ മത വിശ്വാസമോ അതിന്റെ ധാര്‍മ്മികതയേയോ നല്ല വശങ്ങളോ മൂപ്പര്‌ തൊട്ടു നോക്കുക പോലും ചെയ്‌തില്ല.)



അധികാര മേഖലകളിലെ ജീര്‍ണ്ണതയും അഴിമതിയും പടര്‍ന്നിറങ്ങി പൊതു സമൂഹത്തെപോലും കാര്‍ന്നുതിന്നുന്ന ഒരു വല്ലാത്ത സാമൂഹികപരിസരത്താണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. മുമ്പൊക്കെ അഴിമതി എന്നത്‌ അകലങ്ങളിലെവിടെയോ, ഉന്നതങ്ങളിലെവിടേയോ ഉള്ള അരുതായ്‌മകളായി മാത്രമെ സാധാരണക്കാരന്‍ കണ്ടിരുന്നുള്ളു. ഇന്നത്‌ ഇതാ തൊട്ടടുത്ത്‌.



എന്നാല്‍ സത്യത്തോടും നീതിയോടും സാധാരണ എല്ലാ മനുഷ്യര്‍ക്കുമുണ്ടാവുന്ന കെടാതെ നില്‍ക്കുന്ന ഒരടുപ്പം ഇന്നുമുണ്ട്‌. അതാവാം സമൂഹത്തെ ഇവ്വണ്ണമെങ്കിലും നിലനിര്‍ത്തി പോരുന്നതും. അതുകൊണ്ടുതന്നെ ജീര്‍ണ്ണിച്ച അധികാര കേന്ദ്രങ്ങിലേക്ക്‌ വഴിതെറ്റിയെങ്കിലും എത്തിപ്പെടുന്ന, ചെറുതായെങ്കിലും നീതിബോധം കാണിക്കുന്ന മനുഷ്യരെ പൊതുജനം എന്നും ഹൃദയപൂര്‍വ്വം വരവേല്‍ക്കും. അങ്ങിനെയൊരാളായി വി.എസ്‌. അച്യൂതാനന്ദനെ ജനങ്ങള്‍ കരുതുന്നു. ഇങ്ങിനെ അല്‍പമെങ്കിലും സത്യസന്ധത കാണിക്കുന്ന മനുഷ്യരെ അഹമ്മദി കൊണ്ട്‌ കല്ലെറിയാന്‍ കൂഞ്ഞഹമ്മദിനെ പോലുള്ളവര്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും വി.എസിനോപ്പം നിന്ന്‌ ജനം കുഞ്ഞഹമ്മദിനെ 'കുരങ്ങഹമ്മ'ദെന്നു വിളിക്കും.




അനുബന്ധം:


'ജനശക്തി'യുടെ പുതിയ ലക്കത്തില്‍ ബാബൂ ഭരദ്വാജ്‌ `ഒരു മലബാര്‍ ഗ്രാമീണന്റെ പ്രതികരണം" എന്ന അടിക്കുറിപ്പോടെ എഴുതിയ ലേഖനം ഇതോടൊപ്പം വെക്കുന്നു:



Friday, February 6, 2009

ലവ്‌ലിന്‍ കരാര്‍ ബ്ലോഗില്‍

ലവ്‌ലിന്‍ കരാറിതാ ബ്ലോഗിലും വായിക്കൂ : SNC KSEB Contract

കൂട്ടത്തില്‍ അങ്കിളിന്റെ ബ്ലോഗില്‍ ഉശിരന്‍ ചര്‍ച്ചയും : സി.എ.ജി. പറഞ്ഞതും പറയാത്തതും

പൂതിയ ലോകത്ത്‌ കാര്യങ്ങളൊക്കെ സുതാര്യമാണ്‌. അധികമൊന്നും ഒളിച്ചുവെക്കാന്‍ പറ്റില്ല.അഭയ കേസില്‍ സിസ്റ്റര്‍ സെഫി ചെയ്‌തെന്നു പറയൂന്ന ക്രൂരത നമുക്കിവിടെ തെളിവോടെ കാണാന്‍ കഴിഞ്ഞെന്നു വരില്ല എന്നാല്‍ ഇങ്ങിനെ ചില കാര്യങ്ങള്‍ രേഖാമുലമായതിനാല്‍ ജനപക്ഷത്തിന്‌ വിധിപറയാനായി തെളിവുകള്‍ ഏറെ.

ഇതൊരു ഗ്രൂപ്പു വഴക്കിന്റെ, കക്ഷി രാഷ്ട്രീയ കുതന്ത്രങ്ങളുടെ ഭാഗമാക്കി മാറ്റാതെ ജനതയെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നായി കണ്ട്‌ നിലപാടെടുക്കുക എന്നതാണ്‌ ഒരു പൗരന്‍ എന്ന നിലയില്‍ ചെയ്യേണ്ടത്‌.

Thursday, February 5, 2009

കലികാല കുതറ നാമം



കലികാലത്തിലെ 'കലി' എന്നാല്‍ അമ്പും വില്ലുമേന്തി ഒരു കുതിരപ്പുറമേറി വരുന്ന ഒരു ഭീകര സത്വമല്ല.


മറിച്ച്‌, കലി നമ്മുടെ കാഴ്‌ചകളെയൊക്കെ തല കീഴായി കാണിച്ചു തരും എന്ന്‌ മഹാഭാഗവത്തില്‍ പറഞ്ഞിട്ടുണ്ടത്രെ.


ഈ കൊടുത്ത ചിത്രം കണ്ട്‌ നിങ്ങള്‍ മറ്റൊന്നും തെറ്റിദ്ധരിക്കരുത്‌.അതൊരു പരസ്യമാണ്‌ കലികാലത്തിലെ 'നവ കേരള യാത്ര'യുടെ.


ഞാന്‍ പറഞ്ഞു വരാന്‍ ശ്രമിച്ചത്‌ ഒരു ബ്ലോഗുവായനക്കാരന്‍, ചില ഇടപെടലുകാരന്‍ എന്നൊക്കെയുള്ള നിലക്ക്‌ 'കുതറ അവലോകനം' എന്ന ബൂലോഗകൂട്ടായ്‌മയിലേക്ക്‌ കാലെടുത്തു വെച്ചു. ഈ കലികാലത്തില്‍ ഇത്തരം അവലോകനങ്ങള്‍ക്ക്‌ പ്രസക്തിയേറുമല്ലോ. ആ സ്ഥിതിക്ക്‌ എന്റെ പേരും ഒന്നു കുതറയാക്കിമാറ്റിയിരിക്കുന്നു: JareeN/NeeraJ

Thursday, January 29, 2009

രക്തസാക്ഷിദിനം





ചിത്രം : ഗൂഗിള്‍ SEARCH






ശിഖരങ്ങളില്ലാതെ ഒറ്റക്കൊരു ഊക്കന്‍ തെങ്ങു പോലെ ആകാശത്തോളം ഉയര്‍ന്നുനില്‍ക്കാന്‍ മനുഷ്യനാവില്ലല്ലൊ. ഒട്ടനവധി ശിഖരങ്ങളും ആഴങ്ങളില്‍ വേരുകളുമായാണ്‌ നമ്മുടെ നിലനില്‍പ്‌.. അതു കൊണ്ടാവാം മറ്റു ചില ജീവികളെ പോലെ ജനിച്ചപ്പൊഴെ നമ്മള്‍ മൂടും തട്ടി ഇറിങ്ങിയോടാത്തത്‌. ചുറ്റുപാടുള്ളവരുടെ സഹായം കൂടാതെ മനുഷ്യനു നിലനില്‍പില്ലാത്തതുകൊണ്ട്‌ നാം 'സാമൂഹിക മൃഗ'മായി.

പോസിറ്റീവോ നഗറ്റിവോ ആയികൊള്ളട്ടെ ഓരോ മനുഷ്യനും അറിഞ്ഞോ അറിയോതെയോ ഒരു സാമൂഹജിവി എന്ന നിലയിലുള്ള ദൗത്യം നിര്‍വ്വഹിക്കുന്നു.

തന്റേയും സഹജീവികളുടേയും വരാനിരിക്കുന്ന തലമുറകളുടേയും സന്തോഷത്തിനും നന്മ നിറഞ്ഞ ജീവിതത്തിനുമായി ബോധപൂര്‍വ്വം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനിടയില്‍ കൊല ചെയ്യപ്പെട്ടവരൊട്ടനവധി. രക്തസാക്ഷികളായി പരിഗണിക്കപ്പെടുന്ന ആ ഒരു പരമ്പരയുടെ പ്രവര്‍ത്തനഫലമാണ്‌ നാം ഇന്ന്‌ അനുഭവിക്കുന്ന പല സൗകര്യങ്ങളും സ്വാതന്ത്ര്യവും എന്നു പറഞ്ഞാല്‍ അത്‌ ഒരു അതിശയോക്തി ആവില്ല. നേരിട്ടുള്ള സാമൂഹിക പ്രവര്‍ത്തനം മാത്രമല്ല, സയന്‍സ്‌, സാങ്കേതികം, ദര്‍ശനം തുടങ്ങി എത്രയോ വിപുലമാണ്‌ അതിന്റെ മേഖല. അതിന്റെയൊക്കെ പരീക്ഷണ ശാലകളില്‍ മനുഷ്യസമൂഹത്തിനുവേണ്ടി പൊലിഞ്ഞുപോയവര്‍ എത്രയോ പേര്‍.

ചില നന്മകള്‍ സമൂഹത്തില്‍ സ്ഥാപിക്കാന്‍മാത്രമായിരുന്നില്ല, ചില തിന്മകള്‍ക്ക്‌ ഇടം നല്‍കാതിരിക്കാനും ചിലപ്പോള്‍ രക്തസാക്ഷിത്വങ്ങള്‍ക്ക്‌ കഴിഞ്ഞിരുന്നു. ഒരു അമ്പതു വര്‍ഷക്കാലത്തേക്കെങ്കിലും ഇന്ത്യന്‍ ഭരണ മേഖലയില്‍ നിന്നും കാവി ഫാസിസ്റ്റുകളെ അകറ്റിമാറ്റാന്‍ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം കൊണ്ട്‌ കഴിഞ്ഞു.

അധികാരത്തിനോട്‌ പുറം തിരിഞ്ഞുനടന്ന ആ മഹാത്മാവിന്റെ രക്തസാക്ഷിദിനത്തില്‍, അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ മനസ്സ്‌ നമിക്കട്ടെ.

Friday, January 23, 2009

ഈ ദുര്‍ഭൂതങ്ങളെ കടലിലെറിയുക

സംഘടിത ശക്തികൊണ്ടും ബലപ്രയോഗത്തിലൂടേയും തെറ്റുകളെ ന്യായികരിച്ച്‌ ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള കുനിഷ്ടത്തരം നന്നായിട്ടറിയാവുന്നവരാണ്‌ ഇന്ത്യയിലെ കക്ഷിരാഷ്ട്രീയക്കാരും സംഘടിത മതശക്തികളും. ഒരു ശങ്കരാചാര്യര്‍ ബലാല്‍സംഗവീരനായും കൊലപാതകിയായും പിടിക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ പോലും യാതൊരു ലജ്ജയുമില്ലാതെ ഹര്‍ത്താലാചരിച്ചു, 'ഭാരത്‌ മാതാ കീ...' വിളിക്കുന്ന ബിജെപിക്കാരന്‍. പെണ്‍വാണിഭകേസില്‍ കുടുങ്ങിയ കുഞ്ഞാലിക്കുട്ടിനെ ന്യായീകരിക്കാന്‍ മുസ്ലീംലീഗുകാരന്‍ കാട്ടികൂട്ടിയ കോപ്രായങ്ങളെല്ലാം സമീപകാല ചരിത്രം. അഭയകേസില്‍ പ്രതികളായി പാതിരിമാര്‍ പിടിക്കപ്പെട്ടപ്പോള്‍ എല്ലാതരം ക്രൈസ്‌തവ മൂല്യങ്ങളേയും കാറ്റില്‍ പറത്തി അവരെ ന്യായീകരിക്കാനിറങ്ങി പള്ളിക്കാരു മുഴുക്കെ. ഉന്നത മതമൂല്യങ്ങളെ, രാഷ്ട്രീയ ദര്‍ശനങ്ങളെ ചില വ്യക്തികള്‍ വൈകൃതത്തിലെത്തിക്കുമ്പോള്‍ അതിനെ ന്യായീകരിക്കേണ്ട ഗതികേടില്‍ രാഷ്ടീയക്കാരും മതക്കാരും എത്തുന്നുവെങ്കില്‍ ചരിത്രപരമായി അത്തരം ദര്‍ശനങ്ങളുടേയും വിശ്വാസങ്ങളുടേയും തകര്‍ച്ചയേയാണ്‌ അത്‌ സൂചിപ്പിക്കുന്നത്‌.



പിന്നില്‍ സംഘടിത ശക്തിയുണ്ടെങ്കില്‍ ഏതു തെറ്റും ന്യായീകരിക്കാം, ശരിയായി ചിത്രീകരിക്കാം എന്ന ദയനീയ അവസ്ഥക്ക്‌ അവസാന തെളിവായി മാറുന്നു ലാവ്‌ലിന്‍ കേസിലുള്ള സി.പി.എം. നിലപാട്‌. പിന്തുണ പിന്‍വലിച്ചതിന്‌ കേന്ദ്രം പക വിട്ടുകയാണെന്ന്‌ പോളിറ്റ്‌ബ്യൂറോ. പിന്തുണ കൊടുത്തപ്പോള്‍ ഏതെല്ലാം കേസുകള്‍ മുക്കി എന്നു സാധാരണക്കാരന്‍ തിരിച്ചുചോദിച്ചാല്‍ എന്തു മറുപടിയാവും സഖാക്കളുടെ പക്ഷത്തു നിന്നുണ്ടാവുക ?



സി.പി.എം. 'നവകേരള' യാത്ര തുടങ്ങുകയാണത്രെ. പ്രധാന പരിപാടി കേരളത്തെ നവോന്മേഷത്തിലെത്തിക്കുകയല്ല, അഴിമതിക്കാരനെ ആനയും അമ്പാരിയും വെച്ച്‌ എഴുന്നള്ളിക്കുകയാണ്‌. കമ്മ്യൂണിസ്റ്റുകാരനെങ്ങിനെ ഇത്രത്തോളം ലജ്ജയില്ലാതായി പോയി ?



ഇന്ത്യയിലെ ജനാധിപത്യ സമ്പ്രദായങ്ങള്‍ക്കുളളിലായതകൊണ്ടല്ലെ ഇവരുടെ ഇക്കളിയൊക്കെ പുറത്തായതും അതൊന്നു ചുണ്ടിക്കാണിക്കാന്‍ നമുക്കൊക്കെ അവസരം കിട്ടിയതും. ഒരു കമ്മ്യൂണിസ്റ്റ്‌ ഇരുമ്പുമറക്കുള്ളിലായിരുന്നുവെങ്കില്‍ ചെഷസ്‌ക്യുവിനെപോല സ്വര്‍ണ്ണപാദുകവുമണിഞ്ഞ്‌ പിണറായി വിലസില്ലായിരുന്നോ. (പകരം ഇവിടെ ജനാധിപത്യ പഴുതുകളെ ഉപയോഗിച്ചുകൊണ്ട്‌ എഴുന്നള്ളിപ്പു നടക്കുന്നു.)



ശങ്കരാചാര്യരുടെ കാവിക്ക്‌ തീകൊടുക്കാന്‍, അഭയാഘാതകരുടുത്ത ളോഹ അഴിച്ചു കടലിലെറിയാന്‍, പലരം ചോര കൊടുത്തു പണിത പാര്‍ട്ടിക്കു മുകളില്‍ എഴുന്നള്ളുന്ന ഈ ദുര്‍ഭൂതത്തോട്‌ ഗോ ബാക്ക്‌ പറയാനൊക്കെ ചങ്കൂറ്റം കാണിക്കുന്ന ഒരു നീതിബോധമുള്ള ജനത എപ്പോഴാണാവോ ഉണര്‍ന്നുവരിക ?

Friday, January 2, 2009

ജനകീയജനാധിപത്യ വിപ്ലവം

പുതുവര്‍ഷ പുലരിയില്‍ മലയാളികള്‍ കോടികള്‍ കള്ളു കുടിച്ചു തുലച്ചെന്നും, മാര്‍ക്‌സിസ്‌റ്റ്‌ു തമ്പ്രാക്കന്‍മാര്‍ പോലിസ്‌ സ്‌റ്റേഷന്‍ ആക്രമിച്ച്‌ പ്രതികളെ മോചിപ്പിച്ചുകൊണ്ടും പോയെന്നും മറ്റുമുള്ള പതിവു വാര്‍ത്തകളോടെ തന്നെയാണ്‌ മലയാളി 2009നേയും വരവേറ്റത്‌.

പോലീസ്‌ സ്‌റ്റേഷനുകള്‍ ആക്രമിച്ച്‌ പ്രതികളെ മോചിപ്പിച്ചുകോണ്ടുപോവുക എന്ന സി.പി.എം. ഏര്‍പ്പാട്‌ കേരളത്തില്‍ തുടങ്ങിയിട്ട്‌ നാളുകളേറെയായി. പോലീസ്‌ സ്‌റ്റേഷനുകള്‍ക്കു മുമ്പില്‍ വെച്ചുതന്നെ ബോംമ്പ്‌ നിര്‍മ്മിക്കുമെന്ന്‌ ഗീര്‍വാണം വിട്ട ആഭ്യന്തരമന്ത്രി ഭരിക്കു്‌ന്ന നാട്ടിലെ ജനാധിപത്യം ഇവ്വണ്ണമാവും.

"ഭരണകൂടത്തിന്റെ മര്‍ദ്ദന കേന്ദ്രങ്ങളാണ്‌ പോലീസ്‌ സ്‌റ്റേഷനുകള്‍" എന്ന പഴയ പല്ലവിയൊന്നും ഇക്കൂട്ടര്‍ ഇപ്പോള്‍ പറയാറില്ല. ഭരിക്കുന്നതും നമ്മള്‍, ഭരിക്കപ്പെടുന്നതും നമ്മള്‍, പോലീസും നമ്മള്‍, ക്രിമിനലുകളും നമ്മള്‍.... " അങ്ങിനെ അങ്ങിനെയുള്ള ജനകീയജനാധിപത്യ വിപ്ലവകാലത്ത്‌ ഇതിലൊക്കെ അതിശയം കൂറുന്ന പൊതുജനം പണ്ടേ കഴുത തന്നെ.

ഇന്ന്‌ ഡിവൈഏഫ്‌ഐ ക്കാരന്‍ പോലീസ്‌ സ്‌റ്റേഷന്‍ ആക്രമിച്ച്‌ പ്രതികളെ മോചിപ്പിക്കുന്നതുപോലെ നാളെ സംഘപരിവാറുകാരനും എന്‍ഡിഎഫു കാരനും ജമാഅത്തെ ഇസ്ലാമിക്കാരനും നക്‌സലേറ്റുകാരനും അതുപോലെ ചെയ്‌താല്‍ നാം ഏതു വകുപ്പിലാണോ ഇതിനെയൊക്കെ വകയിരുത്തുക എന്നൊരു സംശയം ഈയുള്ളവനുണ്ട്‌.

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (മാര്‍ക്‌സിസ്റ്റ്‌) ഇന്ത്യന്‍ ഭരണഘടനേയും അതിന്റെ ജനാധിപത്യസമ്പ്രദായങ്ങളേയും മാനിച്ചുകൊണ്ട്‌ അതില്‍ ഇടപെടുന്ന ഒരു കക്ഷിരാഷ്ട്രീയപാര്‍ട്ടിയായി മാറിയിട്ട്‌ കാലം കുറേയേറെയായി. മതവര്‍ഗ്ഗീയത പ്രചരിപ്പിച്ചുകൊണ്ടിരുന്ന എന്‍.ഡി.എഫ്‌, ജമാഅത്തെ ഇസ്ലാമി, നക്‌സലേറ്റുകള്‍ തുടങ്ങിയ തീവ്രവാദി സംഘടനകള്‍ രാഷ്ട്രീയപാര്‍ട്ടികളായി രൂപം മാറുന്ന ഒരു കാലത്താണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. ഭരണകൂട പാര്‍ട്ടിയായി മാറി കഴിഞ്ഞാല്‍ എന്തു തോന്ന്യാസവും ചെയ്യാം എന്ന പഴുതറിഞ്ഞാവാം ഇവരും ഈ ഏര്‍പ്പാടിനു തുനിഞ്ഞിറങ്ങിയത്‌.

അധികാരവും പണവും ഉള്ളവന്‌ നിയമപാലന സംവിധാനങ്ങളേയും എന്തിന്‌ കോടതികളെപോലും സ്വാധീനിക്കാമെന്നും കയ്യേറ്റം ചെയ്യാമെന്നും അതില്‍ ഒരു അസ്വാഭാവികതയും ഇല്ലെന്നും വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്ന ഇവര്‍, (ഇവിടെ അഭയയുടെ ഘാതകരും സംഘപരിവാറുകാരനും എന്‍ഡിഎഫുകാരനും ഒരേ തൂവല്‍പക്ഷികള്‍ ) നാളെ പുതു തലമുറക്കു മുമ്പില്‍ മറുപടി പറയേണ്ടി വരും.

Saturday, December 13, 2008

പൂച്ച പൂലിയായപ്പോള്‍

ഇങ്ങിനെയൊക്കെ ചെയ്‌തപ്പോള്‍ പുറത്തുചാടിച്ച ആ കരിംപൂച്ച ഒര്‌ ഒന്നൊന്നര കരിപൂലിയാണെന്ന്‌ കള്ളിക്ക്‌ പുറത്തു നിന്ന്‌ തെളിയിച്ചു കൊണ്ടിരിക്കുകയാണോ ? -അപ്പുലിക്ക്‌ മുറിവേറ്റാല്‍ പിന്നെ പറയുകയും വേണ്ടല്ലൊ

അതേ, നീതിബോധമുള്ളവന്‍ എന്നും ഒരു പുലിയാണെന്നാണ്‌ കാലം തെളിയിച്ചത്‌। അതൊരു കമ്മ്യൂണിസ്റ്റുപാര്‍ട്ടി വിചാരിച്ചാലും തിരുത്താന്‍ പറ്റില്ല. കെ. സുരേഷ്‌കുമാര്‍ എന്ന ഐ.എ.എസ്‌. ഉദ്യോഗസ്ഥന്‍ സത്യസന്ധമായ പ്രവര്‍ത്തനങ്ങളിലൂടെ മലയാളി മനസ്സിലെ ഉറങ്ങാത്ത നീതിബോധത്തിന്‌ തെളിവായി മാറുന്നു. കുറച്ചൊരു തീവ്രവാദിയാണോ മൂപ്പരെന്ന്‌ പണ്ടേ, പര്‍ട്ടിക്കാര്‍ കുശുകുശുത്തിരുന്നു. സത്യസന്ധതക്ക്‌ തീവ്രവാദം എന്നൊരു മറുപേരുണ്ടെന്നും ഇതും തെളിയിച്ചു.

സിബിഐ ലവ്‌ലിന്‍ കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനുള്ള ഒരുക്കത്തെിനിടെ പുതിയ കാലത്തിന്റെ പ്രവാചകനാവാന്‍ പെടാപാടുപെടുന്ന പിണറായി സഖാവിനുവേണ്ടി പാര്‍ട്ടി മേധാവി പി। ജയരാജന്‍, ഈ ഉദ്യോഗസ്ഥന്‍ ഡല്‍ഹിയില്‍ പോയി സിബിഐയെ സ്വാധീനിച്ചെന്ന്‌ വെളിപാട്‌ പറയുന്നു. ഇടക്കിടെ ഡല്‍ഹിക്ക്‌ പറക്കുന്ന പാര്‍ട്ടി സഖാക്കള്‍ നേര്‍ വിപരീതമായി സിബിഐയെ സ്വാധിനിച്ചെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അതൊരു 'പിന്തിരിപ്പന്‍ ', 'മൂരാച്ചി' പറച്ചിലായി പോവും.

കേരളത്തിലെ ഏതൊരു സാധാരണക്കാരനുമുള്ള താല്‍പര്യം മാത്രമേ ഇക്കാര്യത്തില്‍ തനിക്കുള്ളു എന്ന്‌ സുരേഷ്‌കൂമാര്‍ ആണയിട്ടു പറയുന്നു. ഈ പറച്ചിലാണല്ലൊ പാര്‍ട്ടിക്കാരെ ഭയപ്പെടുത്തുന്നതും. ഏതൊരു സാധാരണക്കാരനും തെറ്റു ചെയ്‌തവര്‍ ശിക്ഷിക്കപ്പെടണം എന്നേ ആഗ്രഹിക്കുന്നുള്ളു. ഭരണ-പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ പ്രതികളായ ഈ കേസും അഭയകസുപോലെ പണത്തിന്റേയും രാഷ്ട്രീയസ്വാധീനത്തിന്റേയും പേരില്‍ ഇഴഞ്ഞുപോവരുതെന്ന പൊതുജനഹിതം സ്വാഭാവികം.

കരിങ്കണ്ണന്റെ പ്രവചനം പോലെ, `വി.എസ്‌. നേതൃത്വത്തിലേക്ക്‌ വന്നാല്‍ പാര്‍ട്ടി സഖാക്കള്‍ അഴിയെണ്ണേണ്ടിവരും' എന്ന 2006 മാര്‍ച്ചില്‍ നടന്ന സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ എളമരം കരീം നടത്തിയ പ്രസംഗം, അച്ചിട്ടപോലെ ശരിയായി മാറുമോ എന്നാണ്‌ ഇപ്പോള്‍ പാര്‍ട്ടി സഖാക്കളുടെ പേടി. പുലിവാലു പോലെ കിളിരൂര്‍ കേസും ദുരൂഹതകള്‍ക്കും വാദകോലാഹലങ്ങള്‍ക്കും അപ്പുറം സത്യം മറ നീക്കി പുറത്തു വരാനുള്ള വെമ്പലിലാണ്‌.

പിന്‍കുറി : സുരേഷ്‌കുമാറിനെപോലെ ചില ചെറുവിരലുകള്‍, വ്യവസ്ഥിതിയെ തിരുത്താന്‍ വ്യക്തിക്ക്‌ പറ്റില്ലെന്ന കമ്മ്യൂണിസ്റ്റ്‌ വാചകമടിയെ തിരുത്തുമോ ?

Tuesday, November 25, 2008

ഈഴവനും നായരും ആകാശത്തേക്ക്‌ അക്ഷരങ്ങള്‍ എറിയുമ്പോള്‍

ഞാന്‍ ജനിച്ചത്‌ ഒരു ഈഴവ കുടുംബത്തില്‍. മൂന്നു തലമുറകള്‍ക്കപ്പുറമുള്ള എന്റെ പിതാമഹന്‍ ഒരു തേങ്ങാകച്ചവടക്കാരനായിരുന്നു. പെട്ടിയിലാക്കിയ പണം കൊണ്ട്‌ നാട്ടില്‍ കുറെ നെല്ലു വിതക്കുന്ന നിലവും തെങ്ങിന്‍ തോപ്പും വാങ്ങിച്ചു കൂട്ടി. മക്കളും മക്കളുടെ മക്കളുമായി വലിയ കുടുംബം. നാട്ടില്‍ പേരും പെരുമയും. അദ്ദേഹത്തിന്റെ മരണശേഷം, വേണ്ടത്ര സ്വത്തും സമ്പാദ്യവുമുണ്ടായതിനാലാവാം കുടുംബത്തില്‍ നിരന്തരം കശപിശ തന്നെ. പരസ്‌പരം ശത്രുക്കളെ പോലെ സഹോദരങ്ങള്‍ പെരുമാറി. ഒരടി മണ്ണിനോ ഒരു തെങ്ങിനോ വേണ്ടി പട പൊരുതി. കുട്ടികളായ ഞങ്ങള്‍ ആകെ അന്ധാളിപ്പിലായി. ശത്രുക്കളായ പിതാക്കന്‍മാരുടെ പുത്രന്‍മാര്‍ സുഹൃത്തുകളായി, കുറേയൊക്കെ പക്വത നേടാനും വലിയവരെ നിയന്ത്രിക്കാനും ശ്രമിച്ചു. പലപ്പോഴും പരിഹസിച്ചുനോക്കി. പ്രയാധിക്യത്തിന്റെ അഹന്തക്കുമുമ്പില്‍ ഞങ്ങള്‍ അമ്പേ കീഴടങ്ങി.

ഇങ്ങിനെയൊക്കെയായിരുന്നു ചരിത്രം എന്നു മാത്രം പറയട്ടെ. പറയാന്‍ തുടങ്ങിയത്‌ എന്റെ ഒരു പാപ്പനെ(അച്ഛന്റെ അനുജന്‍) പറ്റിയാണ്‌. മൂപ്പര്‍ക്കും പണി പലചരക്ക്‌-തേങ്ങാ കച്ചവടം തന്നെ. കച്ചവടത്തിനൊപ്പം വരാന്തയിലെ സിമന്റു തിണ്ണയിലേക്ക്‌ ആളേ കൂട്ടാനുള്ള എല്ലാ തന്ത്രങ്ങളും മൂപ്പര്‍ക്കറിയാം.

തിരക്കില്ലാത്ത നേരത്ത്‌, സഹപാഠിയായിരുന്ന നായരുടെ മകനെപ്പറ്റി എന്തെങ്കിലും കുറ്റവും കുറവും വിളമ്പിയാല്‍ പാപ്പന്റെ കയ്യില്‍ നിന്നും ഞങ്ങള്‍ക്ക്‌ മിഠായി ലഭിക്കുമായിരുന്നു. ഇതൊരു തന്ത്രമാക്കി ഞങ്ങള്‍ പല നാടകങ്ങളും കളിക്കും. പീടിക (കച്ചവടമുറി)ക്കു മുമ്പിലുള്ള ഇടവഴിയില്‍ പരസ്‌പരം ഒരു അഡ്‌ജസ്റ്റ്‌മെന്റായി നായരുകുട്ടിയുമായി തല്ലൂ കൂടും. കുപ്പായ പോക്കറ്റ്‌ കീറിയാലും കുടുക്ക്‌ (ബട്ടണ്‍) പോയാലും, അടികൂടിയതിന്‌ ചീത്ത (വഴക്ക്‌) കേള്‍ക്കുമെങ്കിലും പുതിയ തുണി പാപ്പന്റെ വക.

സ്ഥലത്തെ തെയ്യം നടക്കാറുള്ള ഒരു ചെറുക്ഷേത്രത്തിന്റെ കമ്മിറ്റി ഭാരവാഹാണ്‌ മൂപ്പര്‍. തെയ്യം നടക്കാറുള്ള ദിവസവും നാട്ടിലെ കല്ല്യാണവീടുകളിലും ആളു കൂടുന്നിടത്തുമാണ്‌ മൂപ്പര്‌ പവറ്‌ കാണിക്കുക. വിശേഷദിവസങ്ങളില്‍ കട പൂട്ടി സില്‍ക്ക്‌ കുപ്പായവും സില്‍ക്കുമുണ്ടും നല്ല ഉയരമുള്ള കറുത്ത ചെരുപ്പും അണിഞ്ഞാണ്‌ മൂപ്പരുടെ എഴുന്നള്ളത്ത്‌. തെയ്യം കെട്ടുകാരന്റെ മുമ്പില്‍ കൈ കെട്ടി ഞെളിഞ്ഞു നില്‍ക്കും. ഉയരം കുറവായതിനാല്‍ കൃത്രിമമായി അതുണ്ടാക്കാന്‍ വൃഥാ ശ്രമിച്ചു നോക്കും, കാല്‍ വിരലുകളില്‍ നിന്ന്‌ ഉയരം കൂട്ടി നോക്കും. മൂപ്പരുടെ മകനടക്കമുള്ള, ഞങ്ങള്‍ മാറി നിന്ന്‌ ഇക്കളികളൊക്കെ കണ്ട്‌ വാപൊത്തി ചിരിക്കും.

സില്‍കു കുപ്പായം അണിയുന്നതും ഞെളിയുന്നതും നാട്ടിലെ നായന്‍മാരെ തോല്‍പ്പിക്കാനാണത്രെ. മാന്യദേഹം ഇദ്ദേഹമാണെന്നറിയിക്കാന്‍ എന്തും ത്യജിക്കും. ഏതെങ്കിലും നായര്‍ പൊതുകാര്യങ്ങളെക്കുറിച്ച്‌ ഒരഭിപ്രായം പറഞ്ഞാല്‍ അതങ്ങിനെയല്ലെന്ന്‌ സ്ഥാപിച്ചെടുക്കാന്‍ വല്ലാതെ പാടു പെടും. നാട്ടുകാര്‍ക്കിതൊക്കെ ഒരു രസമാണ്‌. ചിലപ്പോള്‍ മൂപ്പരെയിട്ട്‌ കുരങ്ങു കളിപ്പിക്കും. പലപ്പോഴും അക്കിടി പറ്റും. ഈഴവ മഹത്വം വിളമ്പുന്ന എന്തെല്ലാമോ ഫിലോസഫികള്‍ തട്ടിമൂളിക്കും (കേരളം ഈഴവരുടേതാണത്രേ, മറ്റുള്ളവരെല്ലാം കയ്യേറ്റക്കാരാണെന്ന കണ്ടെത്തലുകളെല്ലാം കേട്ട്‌ ഞങ്ങള്‍ കുട്ടികള്‍ ആത്മാഭിമാനകളാവാറുണ്ടായിരുന്നു.) സ്വന്തം മഹത്വം വിളമ്പാന്‍ അന്യരുടെ കുറ്റങ്ങള്‍ ഏറെ പറയും. ഈഴവകുടുംബത്തില്‍ അച്ഛന്‍മാര്‍ക്കുള്ള പ്രാധാന്യം, നായന്‍മാരുടെ ഇടയിലെ തകരാറുപിടിച്ച തറവാട്ടമ്മരീതി, നമ്പൂതിരിമാരുടെ സംബന്ധം അങ്ങിനെ അങ്ങിനെ.... ഈഴവ മഹത്വം പറയുമ്പോള്‍ തന്നെ സ്വന്തം ജേഷ്ടനേയും അനുജനേയും കുറ്റപ്പെടുത്താനും ചീത്തവിളിക്കാനും മൂപ്പര്‌ സമയം കണ്ടെത്തും.

ഇതൊക്കെ പറയുന്നത്‌ കാലത്തിന്‌ യോജിക്കാത്ത ഇത്തരം കോപ്രായങ്ങളുമായി മനുഷ്യന്‍ ഇന്നും ജീവിക്കുന്നു എന്നത്‌ വല്ലാതെ ഭയപ്പെടുത്തുന്നു എന്ന കാര്യം സൂചിപ്പിക്കാനാണ്‌. നേരത്തെ പറഞ്ഞ പാപ്പനെപോലെ ഒരാള്‍, ജാതിക്കോമരമായി, ബൂലോഗമാഷായി, മുനയുള്ള, മുള്ളുള്ള, ചൂരല്‍ വാക്കുകള്‍ ഉപയോഗിക്കുന്നു. ലജ്ജ തോന്നുന്നു ഈ മനുഷ്യനെ ചൊല്ലി. (http://chithrakaran.blogspot.com/)

സ്വന്തം പോസ്‌റ്റില്‍ ഇട്ട ഒരു മറുപടികമന്റു നോക്കൂ : http://nisaram.blogspot.com/2008/11/blog-post_24.html


ചിത്രകാരന്‍chithrakaran said...
ബ്ലോഗിലെ മര്യാദകളറിയാത്ത ശ്രീയെസെ...
മഹാമനസ്ക്കനായ നിന്റെ അമ്മയുടേയും അച്ചന്റേയും പേരുകള്‍ വിരോധമില്ലെങ്കില്‍ അറിയിക്കുക.അമ്മ ഇപ്പോഴും പഴയ ശൂദ്ര പാരംബര്യമൊക്കെ പുലര്‍ത്തുന്നുണ്ടൊ? നിലവിലുള്ള അച്ചന്‍ എന്നു വിശ്വസിക്കപ്പെടുന്ന ആള്‍ നായരോ നംബൂതിരിയോ? അയാളുടെ അഭിമനകരമായ പേര്‍?
നിനക്കു പെങ്ങള്‍മാര്‍ എത്ര പേരുണ്ട് ? അവര്‍ വയസ്സറിയിച്ചപ്പോല്‍ സവര്‍ണ്ണ ബ്രാഹമണ വ്യവസ്ഥിതിയുടെ ആചാരവിശ്വാസപ്രകാരം സ്ഥലത്തെ ബ്രാഹ്മണ ഗൃഹത്തില്‍ പോയി പെണ്ണ് സംബന്ധത്തിന് റെഡിയായി എന്ന് അറിയിക്കല്‍ ചടങ്ങ് നിന്റെ പിതാവായ പിള്ള(?) അനുഷ്ടിക്കുകയുണ്ടായോ? നിന്റെ ഭാര്യക്ക് ഇപ്പോഴും ബ്രാഹ്മണ സംബന്ധം അനുവദിച്ചിട്ടുണ്ടോ ? കുടുംബത്തില്‍ സംബന്ധം എന്ന ബ്രാഹ്മണ ലൈംഗീക സേവനങ്ങള്‍ ഇപ്പോഴും നല്‍കിപ്പോരുന്ന കുലിന നായര്‍ തറവാടു തന്നെയാണോ ഇപ്പോഴും താങ്കളുടേത്? അതോ അതെല്ലാം നിര്‍ത്തി , ഐടി കൂലിപ്പണി മാത്രമാക്കിയോ ?
തുടങ്ങിയ താങ്കളുടെ കുടുംബത്തിലെ പൂര്‍ണ്ണ വിവരങ്ങളെല്ലാം ബ്ലോഗിലൂടെ ലഭ്യമാക്കിയാല്‍ പഴയ ഭക്തിപ്രസ്ഥാന കാലഘട്ടം തന്നെ നമുക്ക് പുനസൃഷ്ടിക്കാമായിരുന്നു.

ചിത്രകാരന്‍ പോസ്റ്റില്‍ അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യത്തിനപ്പുറം വ്യക്തിപരമായ വിവരങ്ങള്‍ അന്വേഷിച്ച് ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ ആരെയും അധികാരപ്പെടുത്തിയിട്ടോ അനുമതി നല്‍കിയിട്ടോ ഇല്ല.

പൊലയാടിമോന്‍ കേരളബാര്‍ബര്‍ നായരുടെ ശിക്ഷ്യനായി വിഢിത്തങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനു മുന്‍പ് സന്ദേശകാവ്യങ്ങളൊക്കെയൊന്നു വായിച്ച് നായര്‍ മാഹാത്മ്യം കുറച്ചു മനസ്സിലാക്കുന്നതും,നാണക്കേട് ഒഴിവാക്കാന്‍ സഹായിക്കും.
സ്വന്തം അഭിപ്രായത്തിനു വിരുദ്ധമായ അഭിപ്രായങ്ങള്‍ കാണുമ്പോള്‍ ബ്ലോഗറിന്റെ കുടുംബത്തിന്റെ വേരന്വേഷിച്ചിറങ്ങുന്ന ജാതിക്കോമരങ്ങള്‍ മുകളില്‍ പറഞ്ഞ അന്വേഷണങ്ങള്‍ക്കുള്ള മറുപടി എഴുതാനുള്ള അവകാശം ബ്ലോഗിലെ ആയിരക്കണക്കിനു ബ്ലോഗര്‍മാര്‍ക്ക് അനുവദിക്കുകയാണു ചെയ്യുന്നത്.
അത് ആശാസ്യമല്ലാത്ത വ്യക്തി വിരോധങ്ങള്‍ക്ക് ഇടവരുത്തുന്നതിനാല്‍ അതിന്റെ മറുപക്ഷ സാധ്യതകള്‍ താങ്കളുടെ അറിവിലേക്കായി മാത്രം സൂചിപ്പിച്ചതാണ്. താങ്കളുടെ കുടുബത്തെക്കുറിച്ചോ താങ്കളെക്കുറിച്ചുപോലുമോ ഒന്നും അറിയാന്‍ ചിത്രകാരന്‍ ആഗ്രഹിക്കുന്നില്ല.
ചിത്രകാരന്‍ ബ്ലോഗ് എഴുതുന്നത് ഏതോ ഒരു ശ്രേയസ്സോ,അല്ലെങ്കില്‍ മറ്റൊരു ബ്ലോഗറോ മാനസാന്തരപ്പെടുവാനല്ല , ആരെയെങ്കിലും ജയിക്കനോ,അംഗീകാരത്തിനോ അല്ല. അതായത് ഏതെങ്കിലും ഒരു പ്രത്യേക നായരേയോ,മറ്റു ഏതെങ്കിലും ജാതിക്കോമരത്തേയോ ആക്ഷേപിക്കാനല്ല. മറിച്ച് ജാതിയില്‍ ദുരഭിമാനിക്കുന്നവര്‍ ജാതിയുടെ അപമാനത്തിന്റെ കൂടി അവകാശികളാണെന്നു ബോധ്യപ്പെടുത്താനാണ്. അത് ഒരു വ്യക്തിയോടുള്ള വ്യക്തി വിദ്വേഷമല്ല.
നിര്‍ഭാഗ്യവശാല്‍ താങ്കള്‍ക്ക് ചിത്രകാരന്റെ ചിന്തകളെ മനസ്സിലാക്കാന്‍ തക്ക മാനസ്സിക വികാസം ഉണ്ടായിട്ടില്ലാത്തതിന്നല്‍ ചിത്രകാരന്റെ മൈരു വടിക്കാനുള്ള ആഗ്രഹം ശ്രേയസ് ഉപേക്ഷിക്കണമെന്ന് അഭ്യര്‍ത്ഥന. കുറെ കൊല്ലങ്ങള്‍ തന്നെ താങ്കള്‍ക്ക് അതിനു വേണ്ടിവരും. അത്രയും കാലം തന്നെപ്പോലുള്ള ഒരു വിളക്കിത്തല നായരുടെ മുന്നില്‍ ഇരുന്നുതരാന്‍ സമയക്കുറവുണ്ട്.
താങ്കളുടെ ദുരുദ്ധേശപരമായ കമന്റുകള്‍ തുടര്‍ന്നും ഡിലിറ്റ് ചെയ്യപ്പെടാം. അതു ചിത്രകാരന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചായിരിക്കും.


November 25, 2008 11:29 AM

Saturday, November 15, 2008

SMS രാജിക്കത്ത്‌

SMS രാജിക്കത്ത്‌ ചരിത്രത്തിലാദ്യമാണോ ആവോ. സാഹിത്യഅക്കാദമി പ്രസിഡണ്ട്‌ എം. മുകൂന്ദന്‍ എസ്‌.എം.എസ്‌ വഴി സാംസ്‌കാരിക മന്ത്രിക്ക്‌ രാജി സമര്‍പ്പിച്ചത്രെ. കേമം തന്നെ കെങ്കേമം. മലയാളിക്കേതായാലും ഈ ഉത്തരാധുനിക രാജിക്കത്ത്‌ പുതുമയുള്ളതു തന്നെ. മേതില്‍ രാധാകൃഷ്‌ണന്‍ പോലും ഞെട്ടി എന്നാണ്‌ കേള്‍ക്കുന്നത്‌.

Monday, November 10, 2008

പേരുമാറ്റം

ബ്ലോഗില്‍ പെരുമാറാന്‍ പേരൊരു തടസ്സാവില്ലെന്ന്‌
പല ബ്ലോഗര്‍മാരുടേയും പേര്‌ കണ്ടപ്പോള്‍ ഉറപ്പായി
ക്രിയാപദങ്ങള്‍ പോലും പേരാക്കി മാറ്റാം
എന്തായാലും ഇപ്പേരൊന്നു മാറ്റാനാ എന്റെ തീരുമാനം
നിങ്ങള്‍ക്കു നല്ലതെന്നു തോന്നുന്ന ഒരു പേരു എനിക്കിടാമോ ?

ആരുടേയും നിര്‍ദ്ദേശം ഉണ്ടായില്ലെങ്കില്‍
ഇനി മുതല്‍ പേര്‌
" നേതി "
എന്നാക്കി മാറ്റുന്നു !

Saturday, November 8, 2008

കേശവന്റെ വിലാപങ്ങള്‍

താഹ മാടായിക്കൊപ്പം 'പച്ചകുതിര'പ്പുറത്തു കയറിയപ്പോള്‍
സാക്ഷാല്‍ മുകുന്ദന്‍ തമ്പുരാന്‌ തോന്നിയത്രെ ;
കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍
കാലഹരണപ്പെട്ട കാലത്തിന്റെ പുണ്യവാളനാണെന്ന്‌


പിന്നെ പിണറായി പുതിയ കാലത്തിന്റെ പ്രവാചകനുമായി।

ഇക്കേശവന്റെ വിലാപത്തിന്റെ ഗതി അന്നേ പലരും പറഞ്ഞതാ।
ആരു ചെവിക്കൊള്ളാന്‍, ചെമ്പുതകിടില്‍ തീര്‍ത്ത ഇഎം.എസ്സിന്റെ
ശില്‍പമായിരുന്നല്ലൊ മുഖപടം।
ആ മുഖപടത്തിനുള്ളില്‍ മാറാത്ത മുകുന്ദന്‍ മാറിയ കാലത്തെ
മാര്‍ക്‌സിസ്റ്റുകളെ കുരങ്ങു കളിപ്പിച്ചത്‌ ആരറിഞ്ഞു ?

ഒരു കാലത്ത്‌ മുകുന്ദനെയും ടി. പത്മനാഭനേയും
കമ്മ്യൂണിസ്റ്റു വിരുദ്ധനായാണ്‌
മലയാളി കമ്മ്യൂണിസ്റ്റുകള്‍ കക്ഷി ചേര്‍ത്തത്‌
അരാജകവാദി, യുവാക്കളെ മയക്കുമരുന്നിലേക്കാകര്‍ഷിപ്പിച്ച്‌
വഴി തെറ്റിക്കുന്നവന്‍ എന്നീ പഴികള്‍ വേറേയും

മുകുന്ദനും ടി.പത്മനാഭനും നിന്നിടത്തുനിന്നും തരിമ്പും ചലിച്ചിട്ടുമില്ല
മറുകണ്ടം ചാടിയതും മാറിയതും മാര്‍ക്‌സിസ്റ്റുകളാണെന്ന്‌
മുകുന്ദനും വരികള്‍ക്കിടയിലൂടെ വിലപിക്കുന്നു

ടി.പത്മനാഭനാവട്ടെ ദൂര്‍ഭൂതത്തെ എം.എന്‍.വിജയനില്‍
ആവാഹിച്ച്‌ ശേഷം നദിയിലൊഴുക്കി


പിന്നീടു വന്ന, കൂട്ടത്തില്‍ വായിക്കാന്‍, ഈ വിഷയത്തെക്കുറിച്ച്‌ മറ്റു ചിലരുടെ പോസ്‌റ്റുകള്‍ :